Saturday, December 6, 2008

മറക്കാനാവത്ത ഡിസംബര്‍ !

ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പോഴും ..ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനോമുകുരത്തില്‍ തെളിയുകയാണീ ദിനങ്ങളില്‍ .മതേതര ഭാരതത്തിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗീയതയുടെ കറുത്ത കരങ്ങള്‍ പതിച്ചതിന്റെ നടുക്കവുമായി പുറത്ത്‌ വരാന്‍ മടിച്ച ആ പ്രഭാതത്തില്‍ ..അന്ന് 1992 ഡിസംബര്‍ 6 ഞായറാഴച ..തുടര്‍ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു. ''ലോകാ സമസ്താ സുഖിനോ ഭവന്തു'' എന്ന വേദവാക്യം ഉരുവിട്ടു പഠിച്ച, ''സാരേ ജഹാംസെ അച്ഛാ... ഹിന്ദു സിതാന്‍ ഹമാരാ''.. നെഞ്ചിലേറ്റിയ, ''ഈശ്വര്‍-അല്ലാ തേരെ നാം'' പാടിയ ജനതതിയുടെ മനസ്സില്‍ മതിലുകള്‍ തീര്‍ക്കപ്പെട്ട ആ ദിവസങ്ങള്‍ .. ചേരി ചേരാ രാജ്യങ്ങളുടേ നായകത്വം വഹിച്ച, എല്ലാ പ്രത്യയശാസ്ത്രങ്ങളും, ദര്‍ശനങ്ങളും ഒരു പോലെ നെഞ്ചിലേറ്റിയ ഭാഷകളുടെയും, സംസ്കാരങ്ങളുടെയും സംഗമ ഭൂമിയായ, എല്ലാ വൈജാത്യങ്ങള്‍ക്കുമപ്പുറം ഭാരതീയന്‍ എന്ന പാശത്താല്‍ കൂട്ടിയിണക്കപ്പെട്ട ഏകത്വം പുലര്‍ന്ന ഭാരതാംഭയുടെ നെഞ്ചില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത്‌ ജഡതവം ബാധിച്ച മനസോടെ നോക്കിക്കണ്ടാ ഭരണാധികാരികള്‍ . ഇന്ത്യാ മഹാരാജ്യത്തിന്റെ വികലമാക്കപ്പെട്ട മുഖമായിരുന്നു പുറം ലോകത്ത്‌ ആഘോഷിക്കപ്പെട്ടത്‌. അതിന്നും പല രൂപത്തില്‍ തുടരുന്നതും നാം കാണുന്നു. അവസാനം മഹാ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിലൂടെ..!

ഒരു മസ്ജിദ്‌ ‍ എന്നതിലുപരി ചരിത്രമുറങ്ങുന്ന നാടിന്റെ ജീവനായുള്ള സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കായില്ല. ''ചിലര്‍ സംസ്കാരത്തെ രൂപപ്പെടുത്തുന്നു. ചിലര്‍ സംസകാരം സംരക്ഷിക്കുന്നു. മറ്റു ചിലര്‍ സംസ്കാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിയ്ക്കുന്നു'' !. സാമ്രാജത്വ അധിനിവേശങ്ങള്‍ നടന്ന രാജ്യങ്ങളില്‍ അവര്‍ ചെയ്യുന്നത്‌ വിശകലനം ചെയ്താല്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമാണ് സംസകാരങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍.. അത്‌ നമ്മുടെ രാജ്യത്തും നടന്നു വെന്ന് വേണം കരുതാന്‍.. ബ്രിട്ടിഷ്‌ കൊളോണിയലിസത്തിന്റെ ബാക്കിപ്രത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഹീന തന്ത്രത്തിന്റെ ഭാഗമായ വ്യഭിചരിക്കപ്പെട്ട ചരിത്ര താളുകളും അതിനു നമ്മുടെ തന്നെ സഹോദരങ്ങളെ സ്വാധീനിച്ചു എന്നത്‌ ഒരു വസ്തുതയാണ്. അങ്ങിനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നീചതന്ത്രം ബ്രിട്ടീഷുകാരില്‍ നിന്ന് തീറെഴുതി വാങ്ങിയവര്‍ യുവതലമുറയെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത്‌ തങ്ങളുടെ അധികാര സ്ഥാനമുറപ്പിക്കാന്‍ ചരിത്ര സത്യങ്ങളെ കടന്നാക്രമിക്കുന്നത്‌ ജനാധിപത്യത്തിന്റെ കവല പ്രസംഗകര്‍ കണ്ടില്ലെന്ന് നടിക്കുന്നു. താന്‍ ആരാണെന്ന തിരിച്ചറിവില്ലായ്മയും ആദര്‍ശങ്ങളെ സംബന്ധിച്ച അന്ധവിശ്വാസവും മുതലെടുക്കാന്‍ കാത്തിരിക്കുന്ന രാഷ്ടീയക്കോമരങ്ങളുടെയും, വര്‍ഗീയതയുടെയും വിരലനക്കങ്ങള്‍ക്കൊത്ത്‌ ചലിക്കുന്ന പാവകളായി മാറുന്നവര്‍ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക്‌ മടങ്ങാാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മനസ്സിന്റെ ഒരു കോണിലെങ്കിലും അല്‍പം കരുണയും ,സഹജീവി സ്നേഹവും ബാക്കിയുള്ളവര്‍, സ്വന്തം രാജ്യം അഭി വ്ര്യദ്ധിപ്രപിക്കണമെന്ന് ആശിക്കുന്നവര്‍, സ്വസ്ഥമായ ജനജീവിതം കാംക്ഷിക്കുന്നവര്‍ എല്ലാവരുടെയും വാക്കുകളും രചനകളും പ്രവര്‍ത്തനങ്ങളും വിചാരങ്ങളുമെല്ലാം , തെറ്റിദ്ധരിക്കപ്പെട്ട -തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വസവും സാഹോദര്യവും തിരിച്ചു കൊണ്ട്‌ വരുന്നതിനാവട്ടെ.

അന്ന് 1992 ഡിസംബര്‍ 6 ഞായറാഴചയും ..തുടര്‍ ന്നുള്ള 14 ദിനങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്തതായി മാറുകയായിരുന്നു എന്ന് പറഞ്ഞുവല്ലോ.. അന്ന് ഞാന്‍ ബോംബെ (ഇന്ന് മുംബെ ) യില്‍ ആയിരുന്നു. എന്റ ആദ്യ ഗള്‍ഫ്‌ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി (സൗദിയിലേക്ക്‌ ) ബോംബെയില്‍ നവംബര്‍ 22 നു എത്തിയതായിരുന്നു. ചില സാങ്കേതിക തടസ്സങ്ങള്‍ കൊണ്ട്‌ (രണ്ട്‌ ദിവസത്തിനുള്ളില്‍ പറക്കാമെന്ന് കരുതിയത്‌ നടന്നില്ല ) ഒരു മാസക്കാലം ബോബെയില്‍ കഴിയേണ്ടി വന്നു. ട്രാവല്‍സ്‌ ഉടമ ഉമ്മര്‍ഭായ്‌ അറേഞ്ച്‌ ചെയ്ത കണ്ണംവാര്‍ നഗറിലെ ഫ്ലാറ്റിലെ ഒരു റൂമില്‍ തൂക്കാന്‍ വിധിക്കപ്പെട്ട്‌ ദിനവും കാത്തു കഴിയുന്ന കഴിയുന്നവരെപ്പോലെ, വിസ എപ്പോള്‍ കിട്ടും എന്ന് ആവലാതിപ്പെട്ട്‌ കഴിയുന്നവരോടൊത്ത്‌ ഞാനും അവരില്‍ ഒരാളായി മാറി. ജീവിതം എന്തെന്ന് പഠിക്കാന്‍ ബോംബെയില്‍ താമസിക്കണം എന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് തെളിഞ്ഞ നാളുകള്‍.. അന്നന്നേക്ക്‌ മാത്രം അരിയും സാധനങ്ങളും വാങ്ങി രാത്രി ഉറങ്ങുന്നതിനു മുന്നെ കണക്ക്‌ അവതരിപ്പിച്ച്‌ അന്ന് എത്രപേരാണു റൂമില്‍ ഉണ്ടായിരുന്നത്‌ എങ്കില്‍ ഡിവൈഡ്‌ ചെയ്ത്‌ ഷെയര്‍ പിരിക്കലാണു പതിവ്‌. അതിനാല്‍ ഡിസംബര്‍ 6 ന്റെ ദുരന്തവും അതിനു ശേഷം നടന്ന അക്രമങ്ങളും ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാക്കി. പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. (എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും അന്ന് റൂമില്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും ഒരുപോലെ ഭയത്തോടെ ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ കഴിഞ്ഞു വെന്നതും മറക്കാന്‍ കഴിയില്ല ) ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയ പൊതുവെ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ആരാധാനലയം കത്തിക്കലും, കൊലപാതകശ്രമവും മറ്റും അരങ്ങേറിയിരുന്നു. ഒരു ദിവസം ഞങ്ങളുടെ റൂമിന്റെ വാതിലില്‍ വാളുകൊണ്ട്‌ വെട്ടുകയും ചെയ്തു അക്രമികള്‍. അവര്‍ ഒരാളെ തിരഞ്ഞ്‌ വന്നതായിരുന്നുവെന്നും അയാള്‍ മുന്നെ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഉണ്ടായിരുന്നതിനാല്‍ എന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട്‌ ദിനങ്ങള്‍ കട്ടന്‍ ചായയും ബാക്കിയുണ്ടായിരുന്ന അല്‍പം അരികൊണ്ട്‌ കഞ്ഞി (അതില്‍ വറ്റ്‌ കാണണമെങ്കില്‍ സ്കാന്‍ ചെയ്യണം ) വെച്ച്‌ കുടിച്ചു. പിന്നെ കാലത്ത്‌ പാലും പത്രവും വന്നിരുന്നതും നിലച്ചു. ഇപ്പോള്‍ നല്ല ഒന്നാംതരം പട്ടിണിക്കൊപ്പം പച്ചവെള്ളം കുടിക്കേണ്ട അവസ്ഥയിലായി. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. പിന്നെ ഇന്നത്തെ പോലെ ടെലിഫോണ്‍ ചെയ്യാന്‍ മൊബൈല്‍ പോയിട്ട്‌ എന്റെ വീടിന്റെ പരിസരത്ത്‌ പോലും ഒരു ഫോണുള്ള വീടില്ല. അതിനാല്‍ തന്നെ എന്റെ വീടുമായി ബന്ധപ്പെടാനും വഴിയില്ല. വിഷപ്പ്‌ ഭയത്തെ കീഴടക്കി. ചേലക്കര ഭാഗത്തുള്ള (പേരു ഓര്‍ക്കുന്നില്ല ) എന്നെപ്പോലെ തന്നെ വിശപ്പ് കൊണ്ട്‌ ഭയം ഒരു മരവിപ്പായി മാറിയ ഒരു സുഹൃത്തും കൂടി പുറത്തിറങ്ങി പകുതി നിരപ്പലക തുറന്ന് വെച്ച ഒരു ചെറിയ കടയില്‍ നിന്ന് കുറച്ച്‌ അരിയും സാധനങ്ങളും വാങ്ങി റൂമിലേക്ക്‌ തിരിക്കുമ്പോള്‍ തൊട്ടടുത്ത റോഡില്‍ അക്രമികള്‍ ഒരു സ്കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞ്‌ നിര്‍ത്തി ആക്രമിക്കാനൊരുങ്ങുന്നത്‌ കണ്ട എന്റെയും കൂട്ടുകാരന്റെയും സ്ഥിതി ഞാനിവിടെ വിവരിക്കുന്നില്ല. :( പെട്ടെന്ന് ഒരു പോലീസ്‌ ജീപ്പ്‌ അവിടെ പാഞ്ഞെത്തുകയും സ്കൂട്ടര്‍ യാത്രക്കാരനെ വിട്ട്‌ അക്രമികള്‍ ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഓടി വരുകയും ചെയ്യുന്നത്‌ ഒരു നടുക്കത്തോടെ കണ്ടു. ഓടരുത്‌! എന്ന സുഹൃത്തിന്റെ നിര്‍ദ്ധേശം ഞാന്‍ അക്ഷ്രരം പ്രതി അനുസരിച്ചു. ഓടാന്‍ പോയിട്ട്‌ നടക്കാന്‍ വരെ കാലു ചലിക്കണ്ടെ.. എന്നിട്ടല്ലേ ഓടല്‍ ! അവര്‍ വന്ന വഴിയില്‍ തടസ്സമായി നിന്ന ഞങ്ങളെ തട്ടിമാറ്റി അവര്‍ എങ്ങോ ഓടി മറഞ്ഞു. പിന്നാലെ വന്ന പോലിസ്‌ ഞങ്ങളെ നോക്കി ആക്രോഷിച്ചു. മുഴുവന്‍ മനസ്സിലായില്ലെങ്കിലും വീട്ടില്‍ പോടാ ---- മക്കളെ എന്നത്‌ വ്യക്തമായതിനാലും പോയ ചലനശേഷി തിരിച്ച്‌ കിട്ടിയതിനാലും ഒരു മൗസ്‌ ക്ലിക്കിന്റെ വേഗത്തില്‍ റൂമിലെത്തി. അന്ന് അബുദാബിയില്‍ ഉണ്ടായിരുന്ന എന്റെ ഉപ്പയും മറ്റു ബന്ധുക്കളും നാട്ടില്‍ ഉമ്മയും മറ്റുള്ളവരും എല്ലാം ഏറെ വിഷമിച്ചു. ദിവസങ്ങള്‍ക്ക്‌ ശേഷം ഉമ്മര്‍ ഭായ്‌ വന്ന് വിക്രോളിയിലുള്ള ഓഫീസിലേക്ക്‌ കൊണ്ടു പോവുകയും അവിടെ നിന്ന് നാട്ടിലേക്കു (നാട്ടില്‍ അമ്മാവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു) ഗള്‍ഫിലേക്കും ഫോണ്‍ ചെയ്ത്‌ ഞാന്‍ ജീവിച്ചിരിക്കുന്നതായും അടുത്ത ദിവസം തന്നെ സൗദിക്ക്‌ പറക്കുന്നതായും അറിയിച്ചു. ചുരുക്കി പറഞ്ഞാല്‍ ഡിസംബര്‍ 22 നു ആദ്യ കലാപത്തിന്റെ അലയൊടുങ്ങി രണ്ടാം കലാപത്തിനു മുന്നെ ഞാന്‍ ബോംബെയില്‍ നിന്ന് സൗദിയിലേക്ക്‌ പറന്നു. പിന്നെയുമൊരുപാട് സംഭവങ്ങള്‍ എന്റെ ആദ്യ ഗള്‍ഫ്‌ യാതയും ,ബോംബെ ജീവിതവും , സൗദിയിലെ കേവലം 8 മാസത്തെ പ്രവാസവും ഒക്കെയായി ബന്ധപ്പെട്ട്‌ പറയാനുണ്ട്‌. സമയം കിട്ടുമ്പോള്‍ അതെല്ലാം എഴുതി നിങ്ങളെ പരമാവധി ബോറടിപ്പിക്കാന്‍ ശ്രമിയ്ക്കുന്നതാണ് . ഒരു ചെറിയ പെരുന്നാള്‍ സ്മരണ ഈദുല്‍ഫിതറിന്റെ കണ്ണുനീര്‍ എഴുതിയത്‌ വായിക്കാത്തവര്‍ വായിക്കുക. വലിയ പെരുന്നാളിനു പിന്നെ അതൊരു ശീലമായതിനാല്‍ അത്ര സങ്കടം ഉണ്ടായില്ല എന്നത്‌ കൂടി ഓര്‍മ്മിപ്പിക്കട്ടെ.

എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്‌

26 comments:

ബഷീർ said...

പെട്ടെന്ന് ഒരു പോലീസ്‌ ജീപ്പ്‌ അവിടെ പാഞ്ഞെത്തുകയും സ്കൂട്ടര്‍ യാത്രക്കാരനെ വിട്ട്‌ അക്രമികള്‍ ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഓടി വരുകയും ചെയ്യുന്നത്‌ ഒരു നടുക്കത്തോടെ കണ്ടു. ഓടരുത്‌! എന്ന സുഹൃത്തിന്റെ നിര്‍ദ്ധേശം ഞാന്‍ അക്ഷ്രരം പ്രതി അനുസരിച്ചു.!

കാസിം തങ്ങള്‍ said...

കറുത്ത ഡിസമ്പറിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഇന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സാം‌സ്കാരിക പൈതൃകങ്ങളുടെ വേരറുക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ സ്മരണയില്‍ ഒരു ഡിസമ്പര്‍ 6 കൂടി. അധികരസേപാനങ്ങളിലേക്കുള്ള കുറുക്കുവഴിതേടി കലാപങ്ങളുണ്ടാക്കുകയും മസ്ജിദ് തകര്‍ക്കുകയും ചെയ്തവരും നിസ്സം‌ഗരായി നോക്കി നിന്ന് എല്ലാറ്റിനും മൌനാനുവാദം നല്‍‌കിയവരും മാറി മാറി നമ്മെ ഭരിച്ച് കൊണ്ടിരിക്കുന്നു. എങ്കിലും പൊറുക്കാം നമുക്കിതെല്ലാം. കലാപങ്ങളും ഭീകരാക്രമണങ്ങളും നടത്തി മനുഷ്യരക്തം ചാലിട്ടൊഴുക്കി രാജ്യത്തിന്റെ ആത്മാവിനെ ഇനിയും മുറിവേല്‍പ്പിക്കാതിരിക്കട്ടെ.

ശ്രീ said...

ആ അവസ്ഥ ആലോചിയ്ക്കാനേ കഴിയുന്നില്ല ബഷീര്‍ക്കാ...

കുറേ കഷ്ടപ്പെട്ടിട്ടുണ്ടല്ലേ?

Rose Bastin said...

അനുഭവങ്ങൾ ഹൃദയസ്പർശിയായി!! ചോരപ്പുഴകളും പോർവിളികളുമില്ലാത്ത,നിദ്രാവിഹീനങ്ങളായ രാത്രികളും ഉൽക്കണ്ഠാകുലമായ ദിനങ്ങളുമില്ലാത്ത
ഒരു നല്ലനാളെയെ സ്വപ്നം കാണാം!!

Appu Adyakshari said...

വായിച്ചപ്പോഴേ ചങ്കിടിച്ചു... ഭീകരംതന്നെ.. മനുഷ്യനു വെളിവില്ലാണ്ടായാല്‍ പിന്നെ എന്തുചെയ്യും...!

“എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്‌

അതിന്റെ താഴെ ഒരൊപ്പ്

യൂനുസ് വെളളികുളങ്ങര said...

മനുഷ്യന്റെ ജീവിതം ദുഖ പൂരിതമാണ്‌ ആ ദുഖം പലരിതിയിലും വരാം ഒരു പക്ഷേ അത്‌ സാമ്രാജിത്ത വഴികളിലൂടെയാകാം അല്ലെങ്ങില്‍ പ്രകൃദിയുടെ അഴിഞ്ഞാട്ടമായിരിക്കാം എന്ത്‌ മാകട്ടെ നാം ഇന്ത്യക്കാരണ്‌
we are all Indians citizen, ആ കുടുംബത്തില്‍ എന്ത്‌ക്കെയോ അസ്വസ്ഥങ്ങള്‍ ഉണ്ടാകാം

Anonymous said...

vaayichu....ingane okke anubhavam undayirunno?ethayalum poorvikanmaarude sukrutha kondo veetukarde prarthana kondo....rakshapettille?

Sree Priya Nair

ബഷീർ said...

>കാസിം തങ്ങള്‍

മറക്കാനും പൊറുക്കാനും പഠിപ്പിച്ച മഹാത്മാവിന്റെ പാത പിന്തുടരാം നമുക്ക്‌ കലാപരഹിതമായ നാളുകള്‍ക്കായ്‌.. സമാധാന ജിവിതത്തിനായ്‌. മുറിവേറ്റ മനസ്സുകള്‍ക്ക്‌ സാന്ത്വനമേകാന്‍ ഭരണീയര്‍ക്കും കഴിയട്ടെ. വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി

>ശ്രീ,

ഇന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ ഒരു മരവിപ്പാണ്. അനുഭവിച്ചതിന്റെ ഒരു ചീന്ത്‌ മാത്രമാണിവിടെ കുറിച്ചത്‌. അനുഭവങ്ങളാണല്ലോ നമ്മളെ മുന്നോട്ടുള്ള ജീവിതപാതയില്‍ വഴി നടത്തുന്നത്‌. ഈ ഐക്യപ്പെടലിനും അഭിപ്രായത്തിനും വളരെ നന്ദി

>റോസ്‌ ബാസ്റ്റിന്‍

തീര്‍ച്ചയായും ചേച്ചി.. നല്ല നാളെയുടെ പ്രതീക്ഷകളാണല്ലോ നമ്മെ മുന്നോട്ട്‌ നയിക്കുന്നത്‌. നല്ല വാക്കുകള്‍ക്ക്‌ നന്ദി

>അപ്പു,

അതെ, അന്ന് ചങ്കിടിപ്പു പോലും നിലക്കുന്ന അനുഭവങ്ങളായിരുന്നു എങ്ങും. സമാധാന കാംക്ഷികളായ ഭൂരിഭാഗം വരുന്ന ജനതതി എല്ലാ വകതിരിവില്ലായ്മയെയും അതിജീവിക്കുക തന്നെ ചെയ്യുമെന്ന ആശ്വാസം നമുക്കു മുറുകെ പിടിക്കാം. ഈ ഐക്യപ്പെടലിനു വളരെ നന്ദി..

>യൂനുസ്‌ വെള്ളിക്കുളങ്ങര

അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നവരെ തിരിച്ചറിയാന്‍ പാകപ്പെട്ട മനസ്സ്‌ നമ്മുടെ കുടുംബ കാരണവന്മാര്‍ക്കുണ്ടാവട്ടെ. അഭിപ്രായത്തിനു നന്ദി

ബഷീർ said...

>Sree priya nair,

അതെ, രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതി. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആയുസ്സിന്റെ വലിപ്പവും :) വായനയ്ക്കും അഭിപ്രായത്തിനും നന്ദി

yousufpa said...

ശെരിക്കും, ഓര്‍ക്കുമ്പോഴെ വിറക്കുന്നു.

ദീപക് രാജ്|Deepak Raj said...

കലികാലം .. അല്ലാണ്ടെന്ന പറയാനാ..അനുഭവിക്കുക..അത്ര തന്നെ..ശിവ ശിവ

ബഷീർ said...

>അത്ക്കന്‍

ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതാണെങ്കിലും മറക്കാനാവാത്തതായത്‌ കൊണ്ട്‌ മാത്രം എഴുതിയതാണു അല്‍പം മാത്രം

>ദീപക്‌ രാജ്‌

കാലത്തെ കുറ്റം പറഞ്ഞിട്ട്‌ നമുക്ക്‌ രക്ഷപ്പെടാനാവില്ല. മനുഷ്യന്റെ ചെയ്തികള്‍ തന്നെ .
കാലത്തെ കുറ്റപ്പെടുത്തരുതെന്നാണ്

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

ബഷീർ said...

1992 ഡിസംബർ 6 നാനാത്വത്തിലെ ഏകത്വത്തിന്റെ താഴികക്കുടങ്ങൾ വർഗീയതയുടെ ദണ്ഡുകളാൽ തല്ലിതകർത്ത ദിനം. 18 വർഷങ്ങൾക്ക് ശേഷവും അതിന്റെ പ്രകമ്പനങ്ങൾ രാജ്യത്തങ്ങുമിങ്ങും മുഴങ്ങുന്നു. ഇതിനിടയ്ക്ക് എത്രയെത്ര രാഷ്ടീയ കരണം മറിച്ചിലുകൾ.. !!
രാഷ്ടീയക്കാർ മതവിശ്വാ‍സത്തെ ഹൈജാക്ക് ചെയ്തതിന്റെ പരിണിത ഫലം ഭാരതമക്കൾ അനുഭവിച്ച് കഴിഞ്ഞു. ഇനിയൊരു വിധിയിലൂടെ ഉണക്കാനാവാത്ത വിധം വലിയ മുറിവുകളുണ്ടാക്കി കസേരകളികൾ ഏറെ നടന്നു... നാളെ വിധി വരാനിരിക്കുമ്പോൾ .സമാധാന ജീവിതമാഗ്രഹിക്കുന്ന എല്ലാ മതവിശ്വാസികളും അല്ലാത്തവരും, ജനാധിപത്യ വിശ്വാസികളും ..ആശങ്കയോടെ ,പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. എല്ലാം സമാധാനപൂർണ്ണമായിരിക്കണേ... ഇനിയും വർഗീയതയ്ക്ക് പത്തി വിടർത്താൻ അവസരമുണ്ടാവരുതേ .. ആത്മ സംയമനവും സമചിത്തതയും ജനങ്ങൾക്കുണ്ടാവട്ടെ..

പട്ടേപ്പാടം റാംജി said...

ഓരോ കാര്യങ്ങളും ആര്‍ക്കുവേണ്ടി ആര് സംഘടിപ്പിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള കഴിവിനെ കൂടുതല്‍ പുഷ്ടിപ്പെടുത്തി സമാധാനപരമായ ചിന്ത നിലനില്‍ക്കട്ടെ എല്ലാരിലും..
പലരുടെടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ പടച്ചുവിടുന്ന നാടകങ്ങളിലെ കര്‍ക്കളാകാന്‍ ഇനിയും നമ്മള്‍ നിന്ന് കൊടുക്കരുത്. അത് നമ്മുടെ മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് തിരിച്ചറിയുക.

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

മൻസൂർ അബ്ദു ചെറുവാടി said...

നല്ലൊരു നാളേക്ക് വേണ്ടി പ്രാര്‍ഥിക്കാം

ബഷീർ said...

> പട്ടേപ്പാടം റാംജി

>ഓരോ കാര്യങ്ങളും ആര്‍ക്കുവേണ്ടി ആര് സംഘടിപ്പിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള കഴിവിനെ കൂടുതല്‍ പുഷ്ടിപ്പെടുത്തി സമാധാനപരമായ ചിന്ത നിലനില്‍ക്കട്ടെ എല്ലാരിലും..<

വളരെ പ്രസകതമായ വാക്കുകൾ റാംജി, ആ വഴിക്കുള്ള ചിന്തയും വിശകലനവും ഇല്ലാത്തതാണ് കുഴപ്പങ്ങൾക്ക് പ്രധാന കാരണം. വർഗീയ വിഷം ഹൃത്തിൽനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ സമാധാനചിന്തകൾ അങ്കുരിക്കില്ലാ ആ ഹൃദയത്തിൽ .. സമാധാ‍ന പൂർണ്ണമായി ജീവിക്കാൻ ഏവർക്കുമാകട്ടെ. നന്ദി.

> മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

നമുക്കതിനാവട്ടെ, എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്ത് മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ മനുഷ്യസ്നേഹികൾക്കൊപ്പം കൈകോർക്കാം.
നന്ദി


> ചെറുവാടി

അതെ, പ്രാർത്ഥനകൾ ഹൃദയത്തിലേറ്റി പ്രതീക്ഷയോടെ കാക്കാം നല്ലതിനു വേണ്ടി

===========

വിധി വീണ്ടും മാറ്റി വെച്ചിരിക്കയാണ്. എല്ലാ നല്ലതിനായി ഭവിക്കട്ടെ.

Unknown said...

അക്കാലത്ത് അവിടെ അകപ്പെട്ടത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും!

ഇനിയും അത്തരം ദിനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി, നാട്ടില്‍ സമാധാനം പുലരാന്‍ വേണ്ടി പ്രാര്‍ഥിക്കാം.

ഹംസ said...

എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര്‍ വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത്‌ നേടി ഇത്‌ കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച്‌ നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്‌


വല്ലാത്ത ഒരു അവസ്ഥ തന്നെ ബഷീര്‍ഭായ്.. ഇനിയെങ്കിലും ഒരു സമാധാനം പ്രതീക്ഷിക്കാമോ.. എവിടെ അല്ലെ..

Pranavam Ravikumar said...

നല്ലൊരു വിധിയുണ്ടാകട്ടെ... ആര്‍ക്കും മുറിവുണ്ടാകാതെ....

Unknown said...

ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പോഴും ..ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനോമുകുരത്തില്‍ തെളിയുകയാണീ ദിനങ്ങളില്‍ .മതേതര ഭാരതത്തിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗീയതയുടെ കറുത്ത കരങ്ങള്‍ പതിച്ചതിന്റെ നടുക്കവുമായി പുറത്ത്‌ വരാന്‍ മടിച്ച ആ പ്രഭാതത്തില്‍ ..അന്ന് 1992 ഡിസംബര്‍ 6 ഞായറാഴച
താങ്കള്‍ അനുഭവിച്ച ദുരിതങ്ങള്‍ ചെറുതല്ല....തല നാരിഴയ്ക്ക് ജീവന്‍ തിരിച്ച് കിട്ടിയ മുഹൂര്‍ത്തം. ഉറ്റവരെയും ഉടയവരെയും,ജന്‍മ നാടിനോടും ബന്ധമറ്റ കുറെ ദിവസങ്ങള്‍

ബഷീർ said...


> തെച്ചിക്കോടന്‍,

ഹംസ,

Pranavam Ravikumar a.k.a. Kochuravi,

പാലക്കുഴി,




എല്ലാവരുടെയും കമന്റുകൾക്ക് മറുപടി വളരെ വൈകിയതിൽ ആദ്യം ക്ഷമ ചോദിക്കുന്നു.

വായിച്ച് അഭിപ്രായങ്ങൾ പങ്ക് വെച്ചതിൽ വളരെ നന്ദി

ഇനിയെങ്കിലും എല്ലാം സമാധാനപരമായി നടക്കട്ടെ എന്ന് വീണ്ടും നമുക്ക് പ്രാർത്ഥിക്കാം.


ഓ.ടോ:

ബ്ലോഗ് തുറന്നാലിപ്പോൾ ചൊറിച്ചിലും പാരയും എല്ലാമായി..പിന്നെ വേറെ ചില ജോലി പ്രശനങ്ങളും മറ്റുമായി വായനയും കമന്റുമൊന്നും കാര്യമായി നടക്കുന്നില്ല .പിന്നെയല്ലേ എഴുത്ത്...

സുഹൃത്തുക്കൾ ലിങ്ക് അയച്ച് തരുന്ന പോസ്റ്റുകൾ കഴിയുന്നതും വാ‍ായിച്ച് അഭിപ്രായം പറയാൻ ശ്രമിയ്ക്കുന്നു.

എല്ലാവർക്കും സ്നേഹപൂർവ്വം

ഒരു കുഞ്ഞുമയിൽപീലി said...

നമുക്ക് പ്രാര്‍ത്ഥിക്കാം ........നല്ലൊരു നാളേക്ക് വേണ്ടി ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

വിജയലക്ഷ്മി said...

അനിയാ ,വളരെ വിഷമത്തോടുകൂടിയാണ് ഈ പോസ്റ്റ്‌ വായിച്ചു തീര്‍ത്തത് .എന്തിനു വേണ്ടിയാണ് ഈ വര്‍ഗീയത .ഇങ്ങിനെയൊരു കലാപം കൊണ്ട് എന്ത് നേടി .എന്തിനീ മതവര്‍ഗീയത .ഓര്‍ കുഞ്ഞ്ജനിക്കുമ്പോള്‍ ഹിന്ദുവോ കൃസ്ത്യനിയോ മുസ്‌ലീമോ ആകുന്നില്ല.എല്ലാം മനുഷ്യ കുഞ്ഞുങ്ങള്‍ മാത്രം .പിന്നീട് നമ്മള്‍ തീര്‍ക്കുന്നതാണ് മതത്തിറെ .കവചം .
എന്നെ സംബന്ധിച്ചിടത്തോളം ഏതു മതവുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആള്‍ക്കാരാണ് ഞാനും എന്റെ കുടുംബവും ...
ഡിസംബര്‍ 6 ആര്‍ക്കെല്ലാം എന്തെല്ലാം അനുഭവങ്ങള്‍ .ഇങ്ങിനെ മറ്റൊരുവിധത്തിലുള്ള അവസ്ഥയില്‍ എന്റെ മകനും അവന്റെ അച്ഛനും അടങ്ങുന്ന ഒരു വലിയ സംഘം സ്പെഷ്യല്‍ബസ്സില്‍ ശബരിമലദര്‍ശനംകഴിഞ്ഞു തിരിച്ചു വരികയായിരുന്നു .അന്നെദിവസമായിരുന്നു അപ്രതീക്ഷിതമായി കലാപം(ഡിസംബര്‍ 6)പൊട്ടിപ്പുറപ്പെട്ടത്.വഴിയില്‍ പല തടസ്തങ്ങളും തരണം ചെയ്താണ് ബസ്സ്നീങ്ങികൊണ്ടിരുന്നത് .ഏതാണ്ട് രാത്രി പത്തുമണിയോടെ കോഴിക്കോട്എത്തിയപ്പോള്‍ ദൂരത്തു നിന്നെ കണ്ട കാഴ്ചഞെട്ടിപ്പിക്കുന്നതായിരുന്നു .ഒരുകൂട്ടം ആയുധദേശീയധാരികളായ ആള്‍ക്കാര്‍ ആര്‍പ്പ് വിളിച്ചു കൊണ്ട് ബസ്സിനുനേരെ നടന്നടുക്കുകയാണ് .ഡ്രൈവര്‍ പെട്ടന്ന് എല്ലാവരോടും വിന്‍ഡോ ഷട്ടര്‍ താഴ്ത്തി ഫ്ലോറില്‍ താഴ്ന്നിരിക്കാന്‍ പറഞ്ഞു ബസ്സിലെ ലൈറ്റ് കമ്പ്ലീറ്റ്ഓഫ്‌ ചെയ്തു ആള്‍ക്കൂട്ടത്തിന്അടുത്തെട്ടുയപ്പോള്‍ ഷെഡ്ഡില്‍ കയറ്റാന്‍ പോവുകയാണെന്ന ഭാവത്തില്‍ ചവിട്ടിവിട്ടു .അങ്ങിനെ ഡ്രൈവരറുടെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനംകാരണം എല്ലാവരും അങ്ങവൈകല്യം കൂടാതെ അവരവരുടെ വീടുകളില്‍ തിരിച്ചെത്തി .ഡ്രൈവറുടെ പ്രതികരണം ഇങ്ങിനെയാണ് "എല്ലാം അയ്യപ്പസ്വാമിയുടെ കൃപ ".

ബഷീർ said...

> ഒരു കുഞ്ഞുമയില്‍പീലി


അതെ, നല്ലതിനായി പ്രാര്‍ഥിക്കാം ഒപ്പം പ്രവര്‍ത്തിക്കുകയും. .നാഥന്‍ അനുഗ്രഹിക്കട്ടെ.


> വിജയലക്ഷ്മി


ചേച്ചി എഴുതിയപോലുള്ള എത്രയെത്ര സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടാവും.. അതൊന്നും അവര്‍ക്ക് മറക്കാനാവില്ലെന്നുമറിയാം. എങ്കിലും എല്ലാം മറക്കാം ഏവര്‍ക്കും..
സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജിവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗം പേരും.. അതില്ലെങ്കില്‍ നമുക്ക് നമ്മുടെ രാജ്യം തന്നെ നഷ്ടമായേനേ..
രാജ്യദ്രോഹികളാണ്‌ വര്‍ഗീയ വിഷം ചീറ്റുന്നവര്‍..മാനസികാമായ ഐക്യം അവര്‍ക്കെതീരില്‍ ഉണ്ടാവട്ടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുളം കലക്കുന്ന കുബുദ്ധികളുടെ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള വിവേകം എല്ലാവർക്കുമുണ്ടാകട്ടെ. ജയ്ഹിന്ദ്.

Related Posts with Thumbnails