Thursday, May 29, 2008

ലീഗ്‌ വിതച്ചത്‌ കൊയ്യുന്നു

മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ്‌ കോര്‍ത്ത്‌ നില്‍ക്കുകയാണല്ലോ. ആര്യാടന്‍ ഷൗക്കത്ത്‌ മുസ്ലിം ലീഗ്‌ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദ്ര്യശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കയാണ്‌. ഈ വിഷയത്തില്‍ എഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു പ്രസ്‌തുത ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ്‌ലാമിക കാഴ്ചപ്പാടു. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച്‌ വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി. ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം. ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച്‌ കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്‌. പിന്നെ ചിലര്‍ക്ക്‌ ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത്‌ ആദരിക്കപ്പെടേണ്ടതുമാണ്‌. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ്. അത്‌ പോലെ തന്നെ മുഹമ്മദ്‌ നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗ്‌ നേതാവ്‌ ശിഹാബ്‌ തങ്ങളെയും ബഹുമാനിക്കുന്നു. എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ്‌ ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച്‌ പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. ‍ പാണക്കാട്‌ തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ്‌ നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം. ഏത്‌ ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട്‌ എന്നത്‌ ഒരു വസ്തുതയാണ്‌.
ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്‌.. എന്ത്‌ കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ നേരെ ലീഗ്‌ നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ്‌ അനുയായികള്‍ നടത്തിയ പിരിച്ച്‌ വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക്‌ സഹിക്കുന്നില്ല.. ആക്രമണം അഴിച്ച്‌ വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത്‌ ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത്‌ എന്നതിനാലാണു. കുണ്ടൂര്‍ അബ്‌ ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത്‌ ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ്‌ നടത്തിയ അക്രമങ്ങളില്‍ ചിലത്‌ മാത്രം. ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ദുല്ലത്തിഫ്‌ സഅദി പഴശ്ശിയുടെ വീടിനു നേര്‍ക്ക്‌ നടന്ന ആക്രമണം.. അന്തമായ വിരോധം മൂത്ത്‌ നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ലീഗ്‌ അനുയായികള് ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത്‌ ഒഴിവാക്കാം. ശിഹാബ്‌ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക്‌ ക്രിയാത്‌മകമായി ആദ്യം പ്രതികരിക്കാനും സുന്നി പണ്ഡിതന്മാര്‍ തന്നെ വേണ്ടി വന്നു എന്നതും ലീഗ്‌ ഓര്‍ക്കുന്നത്‌ നന്ന്. വിതച്ചതേ കൊയ്യാന്‍ കഴിയൂ...

Tuesday, May 27, 2008

രണ്ട്‌ പ്രശ്നം; മറുപടിയും

ഒരു ആള്‍ മരിച്ചു.


മരിച്ചപ്പോള്‍ രണ്ട്‌ പ്രശ്നം !


കത്തിക്കണോ, കുഴിച്ചിടണോ ?





കത്തിച്ചാല്‍ പ്രശ്നം ഇല്ല.


കുഴിച്ചിട്ടാല്‍ രണ്ട്‌ പ്രശ്നം !


അവിടെ പുല്ലു മുളക്കുമോ, അതൊ പുല്ലു മുളക്കില്ലയോ?





പുല്ലു മുളച്ചില്ലെങ്ങില്‍ പ്രശ്നം ഇല്ല


പുല്ലു മുളച്ചാല്‍ രണ്ട്‌ പ്രശ്നം !


അതു പശു തിന്നുമോ, തിന്നില്ലേ ?





പശു തിന്നില്ലെങ്കില്‍ പ്രശ്നം ഇല്ല.


പശു തിന്നാല്‍ രണ്ട്‌ പ്രശ്നം !


അതു പാല്‍ തരുമോ, തരില്ലേ?





പശു പാല്‍ തന്നില്ലെങ്കില്‍ പ്രശ്നം ഇല്ല.


പശു പാല്‍ തന്നാല്‍ രണ്ട്‌ പ്രശ്നം!


ആ പാല്‍ കുടിച്ചാല്‍ മരിക്കുമോ‍, മരിക്കില്ലേ?





മരിച്ചിലെങ്കില്‍ പ്രശ്നം ഇല്ല.


മരിച്ചാല്‍ രണ്ട്‌ പ്രശ്നം..!


you know it now ?





ഈ പ്രശ്നക്കാരനു കിട്ടിയ മറുപടി ഇങ്ങിനെ
..





മെയില്‍ വായിച്ചു...


വായിച്ചപ്പോല്‍ രണ്ടു പ്രശ്നം (സംശയം ) !


നിനക്കു വട്ടായോ, ആരെങ്കിലും വട്ടക്കിയതാണോ?



വട്ടാക്കിയതാണെങ്കില്‍ പ്രശ്നം ഇല്ല.




വട്ടായതാണെങ്കില്‍ രണ്ടു പ്രശ്നം!


ഊളമ്പാറയില്‍ കൊണ്ടു പോണോ, അതോ കുതിരവട്ടം മതിയോ?



ഊളമ്പാറയില്‍ ആണെങ്കില്‍ പ്രശ്നം ഇല്ല... (അവിടെ ചികിത്സയില്ല)




കുതിരവട്ടം ആണെങ്കില്‍ രണ്ടു പ്രശ്നം


അവിടെ രോഗിയെ ചികിത്സിക്കുമോ, അതോ രോഗത്തെ ചികിത്സിക്കുമോ?



രോഗത്തെ ചികിത്സിച്ചാല്‍ പ്രശ്നം ഇല്ല.




രോഗിയെ ചികിത്സിച്ചാല്‍ രണ്ടു പ്രശ്നം.


വട്ടു കൂടുമോ അതോ വട്ടു മാറുമോ?



വട്ടു മാറിയാല്‍ പ്രശ്നം ഇല്ല.




വട്ടു മാറിയില്ലെങ്കില്‍ രണ്ടു പ്രശ്നം!


വീണ്ടും ! ഇതു പോലെ മെയില്‍ അയക്കുമോ, അയക്കില്ലേ?



മെയില്‍ അയച്ചില്ലെങ്കില്‍ പ്രശ്നം ഇല്ല.




മെയില്‍ അയച്ചാല്‍ രണ്ടു പ്രശ്നം.


അതു വായിക്കണോ, അതോ വായിക്കണ്ടെ?



വായിച്ചില്ലെങ്കില്‍ പ്രശ്നം ഇല്ല.




വായിച്ചാല്‍ രണ്ടു പ്രശ്നം..


U KNOW IT NOW...







e- മെയിലില്‍ മംഗ്ലീഷില്‍ എഴുതി വന്ന പ്രശ്നവും അതിനുള്ള മറുപടിയും ആണിത്‌. സത്യത്തില്‍ എവിടെയോ എന്തോ പ്രശ്നമുള്ളതായി തോന്നുന്നു.

ഇനി നിങ്ങള്‍ക്ക്‌ ഈ പ്രശ്നം ഏറ്റെടുക്കാം..







NB:


മുകളിലെ വരികള്‍.. ഈ ബ്ലോഗില്‍ സൂചിപ്പിച്ചപോലെ മംഗ്ലീഷില്‍ മെയില്‍ വഴി കിട്ടിയതായിരുന്നു. ചില മിനുക്കു പണികളോടെ ഇത്‌ അയച്ച വ്യക്തിക്ക്‌ അറിയിച്ച്‌ കൊണ്ട്‌ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോള്‍ എന്റെതായി അവസാനം കൂട്ടിച്ചേര്‍ത്ത വരികള്‍, ഇന്ന് ഈ വരികള്‍ എഴുതിയ വ്യക്തിയുടെ (മുഹമ്മദ്‌ നിസാം) സുഹ്യത്ത്‌ (പ്രശ്നക്കാരനു മറുപടി എഴുതിയ അദ്ധേഹത്തിന്റെ സുഹ്യത്ത്‌ ) ഹംസ.സി.റ്റി എനിക്കയച്ച ഇ-മെയില്‍ സന്ദേശം മാനിച്ച്‌ കൊണ്ട്‌ നീക്കം ചെയ്യുന്നു.







ഈ വിവരം വിശദമായി എനിക്കെഴുതിയ ഹംസ.സി.റ്റി യ്ക്ക്‌ നന്ദി..



ഇത്‌ ഞാന്‍ ചോദിച്ചിട്ട്‌ അടിച്ച്‌ മാറ്റിയതായാതിനാലും അടിച്ച്‌ മറ്റിയ വിവരം ഇവിടെ എഴുതിയതിനാലും (മുന്‍ കൂര്‍ ജാമ്യം ) ഇതിനെ പേരില്‍ ഒരു കരിവാരമോ കരിദിവസമോ ആരും ആചരിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു..

Saturday, May 24, 2008

ആലുവ ശൈഖിനെതിരെ മുരീദുമാര്‍

കള്ള നാണയങ്ങള്‍ എന്ന തല വാചകത്തില്‍ ഞാന്‍ എഴുതിയ ബ്ളോഗ്‌ പോസ്റ്റില്‍ സൂചിപ്പിച്ച ഒരു കള്ള നാണയത്തെ പറ്റി ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സിറാജ്‌ പത്രത്തിലും, എസ്‌.എസ്‌.എഫ്‌ മലപ്പുറം. ഡോട്ട്‌ .കോം വെബ്‌ സൈറ്റിലും ( 9/5/2008 ) വന്ന വാര്‍ത്ത ഇവിടെ ചേര്‍ ക്കുന്നു. കേരളത്തിലെ സുന്നി മുസ്‌ ലിംകളുടെ ആധികാരിക പണ്ഡിത സംഘടനായായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പിഴച്ച വഴിയാണെന്ന് മുദ്ര കുത്തിയ ഈ പ്രസ്താനത്തിനു ഗള്‍ഫില്‍ ഏറെ പ്രചാരമുണ്ടെന്ന് കേള്‍ക്കുന്നു. അതുപോലെ ഈ യടുത്ത്‌ മുളച്ച്‌ പൊന്തിയ കക്കാട്‌ മുഹമ്മദ്‌ ഫൈസിയുടേ ഒരു വ്യാജ ത്വരീഖത്തിണ്റ്റെ പ്രചരണമാണിപ്പോള്‍ അബ്‌ദൂന്നാസര്‍ മഅദനി യും പാര്‍ട്ടിക്കാരും ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌. ഇതിനെയും സുന്നി പണ്ഡിതന്‍മാര്‍ ശക്തമായി എതിര്‍ത്തു വരുന്നു. പക്ഷെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ചിലര്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന പണ്ഡിതന്‍മാരെയും മറ്റും കരിവാരിത്തേക്കാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്‌. അതിനെ തടയിടേണ്ടിയിരിക്കുന്നു.
പന്നിത്തടം കേച്ചേരി റൂട്ടില്‍ ഒരു വ്യാജ സിദ്ധന്‍ വിഹരിക്കുന്നതിന്റെ വാര്‍ത്ത ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (24-05-2008 ) . അവിടുത്തെ മുസ്ലിം മഹല്ല് കമ്മിറ്റി പുറത്താക്കിയിട്ടുണ്ടെങ്കിലും അന്യ നാടുകളില്‍ നിന്ന് ബസിലും മറ്റും ആളുകള്‍ എത്തുന്നത്‌ നേരില്‍ കണ്ടിട്ടുണ്ട്‌. വലിയ ഗുണ്ടാ സംഘം തന്നെ ഇവരുടെ പിറകിലുണ്ടെന്നാണു കേള്‍ക്കുന്നത്‌. അവിടുത്തെ മുസ്ലിം സംഘടനകള്‍ ക്രിയാത്മകമായി ഇടപെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ അഭിപ്രായം

News as is

ആലുവ ശൈഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുരീദുമാര്‍

ദുബൈ: പണ്ഡിതന്‍മാര്‍ വ്യാജ ത്വരീഖത്തെന്ന്‌ നേരത്തെ മുന്നറിയിപ്പു നല്‍കിയ ആലുവ ത്വരീഖത്ത്‌ പ്രസ്ഥാനത്തില്‍ നിന്നും ഗള്‍ഫിലും അനുയായികള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ആത്മീയതയുടെ മറവില്‍ അധോലോക സാമ്രാജ്യം പടുത്തുയുര്‍ത്തുകയും ഇസ്ളാമിക ശരീഅത്തിനും അധ്യാത്മിക ചിന്തകള്‍ക്കു മെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളാണു യൂസുഫ്‌ പിള്ളയെന്ന ശൈഖിനൊപ്പം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചവര്‍ പറയുന്നത്‌. പതിനേഴ്‌ വര്‍ഷത്തൊളം യൂസുഫ്‌ സുല്‍താണ്റ്റെ സന്തത സഹചാരിയും ദുബൈ ജീലാനീ സ്റ്റഡി സെണ്റ്റര്‍ പ്രസിഡണ്റ്റുായിരുന്ന വാടാനപ്പള്ളി പണിക്ക വീട്ടില്‍ മുഹമ്മദലി, സുല്‍ത്താണ്റ്റെ പേഴ്സനല്‍ അസിസ്റ്റണ്റ്റും 19 വര്‍ഷത്തോളം മുരീദും ഷാര്‍ജ മജ്ലിസിണ്റ്റെ നടത്തിപ്പുകാരനുമായിരുന്ന അബ്ദുല്‍ ഹക്കീം വാടാനപ്പള്ളി, സാമ്പത്തികമായി സഹായങ്ങള്‍ നല്‍കുകയും എല്ലാം ശൈഖിനു അര്‍പ്പിക്കുകയും ചെയ്ത തിരുവനന്തപുരം നൂറ്‍ റഹീം, ചാവക്കാട്‌ അലി അക്ബര്‍, എന്നിവരുടെ നേതൃത്വത്തില്‍ യു എ ഇയില്‍ നിന്ന്‌ 200ല്‍ പരം പ്രഭല്‌രായ മുരീദുമാരാണു ശൈഖിനെ തള്ളിപ്പറഞ്ഞു ഗള്‍ഫില്‍ രംഗത്തു വന്നിരിക്കുന്നത്‌.

സുല്‍ത്താനെതിരെ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങല്ലൊം എവിടെ വേണമെങ്കിലും തെളിയിക്കാമെന്ന്‌ ഇവര്‍ പറയുന്നു ശൈഖിണ്റ്റെ വഴിവിട്ട ജീവിതവും സമ്പത്തിനോടുള്ള ആര്‍ത്തിയും ഇസ്ളാമിക ശരീഅത്തിനെതിരേയുള്ള ജല്‍പനങ്ങളും അസാന്‍മാര്‍ഗിക ജീവിതവുമാണു ത്വരീഖത്തില്‍ നിന്നും പിന്‍മറാന്‍ പ്രേരിപ്പിച്ചതെന്ന്‌ അവര്‍ പറഞ്ഞു. കേരളത്തില്‍ വളാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീലാനി സ്റ്റഡി സെണ്റ്ററിണ്റ്റെ പ്രസിഡണ്റ്റ്‌ സയ്യിദ്‌ ജിഫ്രി തങ്ങള്‍ സ്ഥാനം രാജി വെച്ചത്‌ കഴിഞ്ഞദിവസമാണു. കൊച്ചിയില്‍ പത്ര സമ്മേളനം നടത്തി അദ്ദേഹം ശൈഖിനെതിരെ രംഗത്തു വന്നിരുന്നു കേരളത്തില്‍ സുല്‍ത്താണ്റ്റെ ത്വരീഖത്ത്‌ പ്രസ്ഥാനത്തിണ്റ്റെ സംഘടനാ സംവിധാനമാണു ജീലാനീ സ്റ്റഡി സെണ്റ്റര്‍. യൂസുഫ്‌ സുല്‍ത്താണ്റ്റെ ഖലീഫമാരില്‍ പ്രധാനിയായിരുന്നു ജിഫ്‌ രി തങ്ങള്‍. കൂടാതെ യൂസുഫ്‌ സുല്‍ത്താന്‍ ശൈഖ്‌ പട്ടം ചമഞ്ഞ കാലം മുതല്‍ 25 വര്‍ഷത്തോളം കൂടെ പ്രവര്‍ത്തിക്കുകയും ഖലീഫയായി സുല്‍ത്താന്‍ അവരോധിക്കുകയും ചെയ്ത തൃശൂറ്‍ ജില്ലയിലെ വാടാനപ്പള്ളി അബ്ദുസ്സലാം ഹാജിയും ത്വരീഖത്തില്‍നിന്നും അകന്നു. ആധ്യാത്മീക മാര്‍ഗത്തില്‍ ജനങ്ങളെ സംസ്കരിക്കുകയെന്ന വ്യാജേന പ്രവര്‍ത്തിച്ചുവന്ന ത്വരീഖത്ത്‌ പ്രസ്ഥാനത്തില്‍നിന്നു പിരിഞ്ഞു പോന്നവരും ശൈഖിനൊപ്പം നില്‍ക്കുന്നവരും പരസ്പരം പുറത്തു പറയാനാകാത്ത ആരോപണങ്ങളുമായാണു മുന്നോട്ട്‌ പോകുന്നത്‌.

കേരളത്തെ കൂടാതെ, യു എ ഇ ഉള്‍പ്പെടെ എല്ലാഗള്‍ഫ്‌ രാജ്യങ്ങളിലും യൂസുഫ്‌ സുല്‍ത്താണ്റ്റെ ത്വരീഖത്തിന്ന്‌ സന്നാഹങ്ങളുണ്ട്‌. യു എ ഇയില്‍ ദുബൈ, ഷാര്‍ജ, ഫുജൈറ, അബൂദാബി എന്നിവിടങ്ങളില്‍ പ്രത്യേകം മജ്ലിസുകള്‍ നടക്കാറുണ്ട്‌. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വാന്‍ തുകകളാണു ഇദ്ദേഹം കൈക്കലാക്കിയിരുന്നതെന്ന്‌ മുരീദുമാര്‍ പറയുന്നു. എല്ലാ ആറു മാസങ്ങള്‍ക്കിടയിലും യു എ ഇയില്‍ എത്തിയിരുന്ന അദ്ദേഹം ലക്ഷങ്ങളുമയാണു തിരിച്ചുപോയിരുന്നതെത്രെ ആലുവായില്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ നാലു മണിമാളികകള്‍ നിര്‍മിച്ചു. അതില്‍ അവസാനം പണിത വീടിന്നു 68 ലക്ഷത്തിലധികം രൂപയാണത്രെ ചെലവാക്കിയത്‌. ഗള്‍ഫിലുള്ള മുരീദുമാര്‍ അവരുടെ ഓരോ മാസത്തെ ശമ്പളമാണു ഇതിനായി നല്‍കിയത്‌. കൂടാതെ ഐസ്ക്രീം ഫാക്ടറി, ആലുവ തഖ്ദീസ്‌ ഹോസ്പിറ്റലില്‍ ഒരു കോടി രൂപയുടെ ഷയര്‍, തൃശൂറ്‍ കുന്നംകുളത്തെ അലൈഡ്‌ ആശുപത്രി, കോടിക്കണക്കിനു രൂപയുടെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌, വിദേശ നിര്‍മ്മിത കാറുകള്‍ കാറുകള്‍ വാങ്ങിക്കൂട്ടിയെന്നാണു ആരോപണം. വഴിവിട്ട ജീവിതത്തിണ്റ്റെ അപസര്‍പ്പ കഥകളാണു ഇപ്പോള്‍ മുരീദുമാര്‍ പുറത്തു പറയൂന്നത്‌. പാലക്കാട്‌ ജില്ലയിലെ കൊപ്പം, തൃശൂറ്‍ ജില്ലയിലെ കാട്ടൂരിനടുത്ത നെടുന്‍പുര, കണ്ണൂറ്‍ ജില്ലയിലെ മുട്ടം, കോഴിക്കോട്‌ ജില്ലയിലെ കൊല്ലം എന്നിവിടങ്ങളില്‍ ശൈഖിനു വഴിവിട്ട ബന്ധങ്ങളുണെ്ടന്ന്‌ മുരീദുമാര്‍ പറയുന്നു. വന്‍ ഗുണ്ടാ സംഘങ്ങളൂടേയും ചില രാഷ്ട്രീയ നേതൃത്വങ്ങളുടേയും പിന്‍ ബലവും ഇയാള്‍ക്കുണ്ട്‌. തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും വരെ നടത്താന്‍ തയറായി കൂട്ണ്ടായിരുന്നവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എറണാകുളത്തുവെച്ച്‌ എസ്‌ വൈ എസ്‌ ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ എന്‍ എം ബാവ മൌലവി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക്‌ പങ്കുണ്ടായിരുന്നതായി മുരീദുമാരുടെ വെളിപ്പെടുത്തലുകള്‍ സൂചന നല്‍കുന്നു. ആലുവ ശൈഖിണ്റ്റെ കള്ളത്തരങ്ങളെ എതിര്‍്‌ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ബാവ മൌലവി. വിമര്‍ശനത്തെ തുടര്‍ന്ന്‌ തൃശൂറ്‍ ജില്ലയിലെ ഒരു ഇസ്ളാമിക സംഘടനാ പ്രവര്‍ത്തകനേയും സംഘം ഭീഷണിപ്പെടുത്തിയിരുന്നു. കപട ത്വരീഖത്തുകള്‍ക്കും വ്യാജ സിദ്ദന്‍മാര്‍ക്കുമെതിരെ സുന്നീ പണ്ഡിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്ത്‌ നില്‍പിനു സാധുത നല്‍കുന്ന റിപ്പോര്‍ട്ടുകളാണു ഇപ്പോള്‍ പുറത്ത്‌ വരുന്നത്‌. ആലുവ ത്വരീഖത്തില്‍നിന്നു പിന്തിരിഞ്ഞവര്‍ മറ്റൊരു ശൈഖും ത്വരീഖത്ത്‌ പ്രസ്ഥാനവുമായി രൂപാന്തരപ്പെടാപെടാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണെന്നാണു പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

Thursday, May 15, 2008

എല്ലാവര്‍ക്കുമായി ഒരു ദിനം may15

കാല ചക്രത്തിന്റെ ഉരുണ്ടുപോക്കില്‍
‍കണ്‍മുന്നിലെരിയുന്നു ഋതു ഭേദങ്ങള്‍
കൂട്ടായ്മ അണുവായ്‌ പരിണമിച്ചപ്പോള്‍ ,
സ്നേഹവും സൌഹാര്‍ദ്ദവും മരീചികയായോ ?
സ്വാര്‍ത്ഥത മനസ്സില്‍ കുടിയേറിയപ്പോള്‍ ,
‍കൊള്ളയും കൊലയും തൊഴിലായ്‌ മാറി..
വീണ്ടു ഒരു ഇരുണ്ടയുഗമോ വിണ്ണില്‍?
‍ലോകം അശാന്തിയുടെ തീരമായ്‌ പരിണമിക്കുന്നുവെങ്കിലും,
പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളെന്‍ നെഞ്ചിലേറ്റുന്നു ഞാന്‍
ഒരോരുത്തരും ഓരോ ദിനം പങ്കുവെച്ചു.. പക്ഷെ
എല്ലാവര്‍ക്കുമായ്‌ ഒരു ദിനം ആരോ നീക്കി വെച്ചു
അതത്രെ ലോക കുടുംബ ദിനം
നേരുവാനെന്നും നന്മകള്‍ മാത്രം
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഇടം ആയി ഓരോ കുടുംബവും മാറുവാന്‍ പ്രാര്‍ത്ഥനയോടെ

Wednesday, May 14, 2008

കള്ളനാണയങ്ങള്‍

‍ആത്മീയതയുടെ മുഖം മൂടിയണിഞ്ഞ്‌ ആത്മീയാചാര്യന്മാരായി ചമയുന്ന ആണ്‍ / പെണ്‍ ദൈവങ്ങള്‍ അധികരിച്ചിരിക്കുന്നു. കള്ള നാണയങ്ങളെും നല്ല നാണയങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. വിദ്യഭ്യാസവും വിവരവുമുണ്ട്‌ എന്ന് അഹങ്കരിക്കുന്നവര്‍ തന്നെ ഇത്തരം കള്ള നാണയങ്ങള്‍ക്ക്‌ വളം വെച്ച്‌ കൊടുക്കുന്നുവെന്നറിയുമ്പോള്‍ വിദ്യഭ്യാസം കൊണ്ട്‌ മനുഷ്യനെ സംസ്ക്ര്യതരാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കണം. എല്ലാവരെയും എല്ലാ കാലവും ഒരാള്‍ക്ക്‌ വഞ്ചിക്കാന്‍ കഴിയില്ല എന്ന തത്വം പുലരുന്ന സമയത്തൊക്കെ ഇത്തരത്തില്‍ ജനങ്ങളുടെ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും മുതലെടുത്ത്‌, അവരുടെ ആകുലതകളും ,അത്യാഗ്രഹങ്ങളും മുതലെടുത്ത്‌ ജന മധ്യത്തില്‍ വിലസിയിരുന്ന ചിലരുടെയൊക്കെ മുഖം മൂടി അഴിഞ്ഞു വീഴാറുണ്ട്‌. പക്ഷെ ഒരു കൊടുങ്കാറ്റ്‌ പോലെ മാധ്യമങ്ങളും മറ്റും ഇടതടവില്ലാതെ നാലഞ്ച്‌ ദിവസത്തെ ചര്‍ച്ചകളും സംവാദങ്ങളും കണ്ടെത്തലുകളും കൊണ്ട്‌ പതിവ്‌ പോലെ അവസാനിപ്പിക്കും. വേലി തന്നെ വിളവ്‌ തിന്നുന്ന അനുഭവങ്ങളാണു ഇത്തരം വിഷയങ്ങളിലൊക്കെ പൊതുജനത്തിനു അനുഭവപ്പെടുന്നത്‌. നമ്മുടെ നാട്ടില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളിലൊക്കെ ഇത്തരം ദുശ്ശക്തികളുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം. പക്ഷെ അതൊക്കെ ചാരക്കേസു പോലെ ചാരമാവുകയാണു പതിവ്‌. ഈ ക്രിമിനലുകളെ വളര്‍ത്തിയ ഉന്നതന്മാരെ ഒഴിച്ച്‌ നിര്‍ത്തി ഒരു അന്വേഷണം സാധ്യമല്ലാത്തിടത്തോളം യഥാര്‍ത്ഥ കുറ്റവാളികള്‍ വീണ്ടും സമൂഹത്തിനു ഭീഷണിയായി നില നില്‍ക്കുക തന്നെ ചെയ്യും. ഈ കള്ളന്മാരെ പ്രൊമോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. എന്ത്‌ വിവരക്കേടും , അന്തവിശ്വാസവും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി ആളുകളുണ്ടാവുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
നമ്മുടെ സാംസ്കാരിക നായകന്മാരും (?), പുരോഗമന ചിന്താഗതിക്കാരും (?), ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവരുമെല്ലാം പലപ്പോഴും മൌനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്ത്‌ തങ്ങളുടെ കാപട്യത്തിന്റെ കരിമ്പടം പുതച്ച മയങ്ങുന്നതാണു പതിവ്‌ കാഴ്ച. ആരൊക്കെയോ ആരെയൊക്കെയോ പേടിക്കുന്നു. ആരൊക്കെയോ ആരെയൊക്കെയൊ സംരക്ഷിക്കുന്നു. അതിനിടയ്ക്ക്‌ യഥാര്‍ത്ഥ സത്യം മൂടിവെക്കപ്പെടുകയും അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും ആകുന്ന ഇരുട്ടു കൊണ്ട്‌ ഓട്ടയടയ്ക്കാന്‍ ബോധപൂര്‍വ്വം ആരോശ്രമിയ്ക്കുന്നു. ചിരിയുടെയും, ആട്ടത്തിന്റെയും, പാട്ടിന്റെയും ,കെട്ടിപ്പിടുത്തത്തിന്റെയും, മായാജാലങ്ങളുടെയും മറവില്‍, ബലാത്സംഗങ്ങളും ,നീല ചിത്ര നിര്‍മ്മാണവും , ബാല പീഡനവും, കൊലപാതകങ്ങളും , തട്ടിപ്പും വെട്ടിപ്പും, ആയുധക്കടത്തും , മയക്കുമരുന്ന് കച്ചവടവും പൊടി പൊടിക്കുന്നു. വിശ്വാസങ്ങളെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളെ നെഞ്ചിലേറ്റുന്ന ജനസമൂഹത്തില്‍ നിര്‍ഭയം ഇക്കൂട്ടര്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കുന്നത്‌ ആരും അറിയുന്നില്ല. അറിഞ്ഞവര്‍ അറിയാത്തപോലെ നടിക്കുകയും ചെയ്യുന്നു.
ഇന്ന് ഒോരോ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ആള്‍ ദൈവങ്ങളുണ്ട്‌, നാളെയത്‌ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആവുന്നതിനു മുന്നെ ജനങ്ങള്‍ ഉണരണം .. അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ നിന്ന്, ആക്രാന്തത്തിന്റെയും അത്യാഗ്രത്തിന്റെയും പിടിയില്‍ നിന്ന്, മറ്റുള്ളവനെ നശിപ്പിച്ച്‌ തനിക്ക്‌ നേട്ടം കൊയ്യണമെന്ന കുടില ചിന്തകളില്‍ നിന്ന്.. അല്ലാത്തിടത്തോളം ഈ ഇത്തിള്‍കണ്ണികള്‍ സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ച്‌ രക്തം വലിച്ചൂറ്റി കുടിച്ച്‌ തഴ്ച്ച്‌ വളരുകതന്നെ ചെയ്യും.
ഈയിടെ അബുദാബി കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ *ത്വരീഖത്തിന്റെ ശൈഖിനെ പറ്റി ആ ത്വരീഖത്തില്‍ നിന്ന് രക്ഷപ്പെട്ട്‌ *മുരീദുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഈയിടെ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. read here the news
ഇപ്പോള്‍ രാഷ്ടീയക്കാരന്‍ വരെ മതത്തിന്റെ പേരില്‍ കവല പ്രസംഗം നടത്തി അനുയായികളെ കൊണ്ട്‌ തന്റെ തറ്റായ ആശയം പ്രചരിപ്പിക്കുന്ന കാഴ്ചയാണു നാം കാണുന്നത്‌. മതപ്രസംഗകനായും രാഷ്ട്രീയക്കാരനായും, പിന്നോക്കക്കാരന്റെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്നവനായും ഒക്കെ പല വേഷവും കെട്ടി പരീക്ഷിച്ച്‌ കൊണ്ടിരിക്കുന്ന ഒരാള്‍, ഒരു കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സംഘടന പടിക്ക്‌ പുറത്താക്കിയ ഒരു വ്യാജ ശൈഖിന്റെ പിഴച്ച ആശയപ്രചാരണവുമായി നടക്കുന്നത്‌ ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്‌. ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചവരുടെ പിറകെ പോയി സമയവും സമ്പത്തും ചിലവഴിച്ച്‌ മാനവും നഷ്ടപ്പെട്ട്‌ വിലപിക്കേണ്ട അവസ്ഥ വരുന്നതിനു മുന്നെ വിചിന്തനം നടത്തുക.
സമൂഹത്തിന്റെയും നാടിന്റെയും നനമ മാത്രം ലക്ഷ്യമാക്കി ജീവിതം നയിക്കുന്ന സ്വാത്ഥികരായവര്‍ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്‌ എന്നത്‌ നാം മറന്ന് കൂടാ . കൊട്ടിഘോഷങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അത്തരം മഹത്തുക്കളെ അംഗീകരിക്കാന്‍ നാം പലപ്പോഴും വൈകുകയും ചെയ്യുന്നു.
നല്ലതിനെ തിരിച്ചറിയാനും ഉള്‍കൊള്ളാനും , കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞ്‌ വെടിയാനും ഉള്ള വിവരവും വിവേകവും ആര്‍ജ്ജവവും നമുക്കുണ്ടവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
=============================
*ത്വരീഖത്ത്‌ = ഒരു ആത്മീയ പാത / വഴി
*മുരീദുമാര്‍ = അനുയായികള്‍

Wednesday, May 7, 2008

കാര്യം കഴുത പറഞ്ഞാലും ...!!

എന്നെ തല്ലരുത്‌ എന്ന ഒരു മുന്‍ കൂര്‍ ജാമ്യത്തോടെ ചോദിയ്ക്കുകയാണു.. അറിയാന്‍ പാടില്ലാണ്ട്‌ ചോദിയ്ക്കുകയാണെന്ന് കരുതിയാലും കുഴപ്പമില്ല..സംഗതി.. ലോകപോലീസായി ചമയുന്ന ബുഷ്‌ അണ്ണന്‍ അഹങ്കാരത്തിന്റെ അന്തപ്പുരത്തിലിരുന്ന് വിളിച്ച്‌ പറഞ്ഞ അന്തക്കേടുകള്‍ കേട്ട്‌ അണ്ടനും അടകോടനും അന്തവും കുന്തവുമില്ലാത്തവരും ആന്റണിയും അടക്കം അതിനെ നഖ ശിഖാന്തം കളിയാക്കിയും കൂക്കി വിളിച്ചും തിരിച്ചടിക്കുകയും ബുഷണ്ണന്റെ നാട്ടാരാണു ആര്‍ത്തിപണ്ടാരങ്ങള്‍ എന്ന് കണ്ടെത്തുകയും ചെയ്തതില്‍ സിന്ദാബാദ്‌ പറയുന്ന കൂട്ടത്തിലാണു ഞാനും .. എങ്കിലും കാര്യം കഴുത പറഞ്ഞാലും ഒന്ന് ചെവിയോര്‍ക്കണമെന്ന് ആരോ എവിടെയോ പറഞ്ഞതായി ഓര്‍ത്ത്‌ കൊണ്ട്‌, ഒരു സ്വയം വിചിന്തനം നടത്തേണ്ടതില്ലേ നമ്മള്‍..



നാം ചെയ്യേണ്ടത്‌.. ( അല്ലെങ്കില്‍ ഞാന്‍ ചെയ്യേണ്ടത്‌ )


ആവശ്യങ്ങള്‍ 3 ആയി തിരിക്കുക


1-വളരെ അത്യാവശ്യം


2-അത്യാവശ്യം


3- ആവശ്യം


ബാക്കിയുള്ളതെല്ലാം അനാവശ്യം..


നമ്മുടെ ഉപഭോഗ മനസ്സ്‌ എത്രമാത്രം അനാവശ്യങ്ങളാണു ചെയ്യുന്നതെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. വേസ്റ്റ്‌ കൊട്ടകള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ വഴിനടക്കാന്‍ കഴിയാതായിരിക്കുന്നു. പിന്നെ പ്രവാസി മലയാളികളുടെ കുടുംബങ്ങളാണു ധൂര്‍ത്തില്‍ മുന്‍പന്തിയില്‍ എന്ന് തോന്നുന്നു. അതിനു ഒരു തടയിടാന്‍ പ്രവാസികള്‍ തന്നെ ശ്രമിയ്ക്കണം. വീട്ടുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ ബുഷിന്റെ പ്രസ്ഥാവനയെപറ്റിപറയുക.. നമ്മള്‍ എന്തൊക്കെ തിന്നുന്നു. എവിടെയൊക്കെ കളയുന്നു ( പല വിധം കളയല്‍ ) അതൊക്കെ നോക്കലാണു ബുഷിന്റെ പണി.. അതിനു പുതിയ സാറ്റലെറ്റ്‌ വഴി നമ്മുടെ വീട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വരെ ബുഷണ്ണനും കൊണ്ടോലിസയും കൂടി മ(ഉ)റയില്ലാതെ കാണുന്നുണ്ട്‌ എന്ന് പറഞ്ഞ്‌ പേടിപ്പിച്ചാല്‍ ഒരു പക്ഷെ ഏല്‍ക്കാം..

ജാമ്യം പിന്‍വലിച്ചു.. തല്ലേണ്ടവര്‍ക്ക്‌ തല്ലാം.. ഞാന്‍ നന്നാവുമെന്ന് കരുതി തല്ലണ്ട.. ഞാന്‍ ഒരു പ്രവാസിയാണു..ഇവിടെ പോസ്റ്റുന്ന ഈ ലേകനം ഇ മെയില്‍ വഴി വന്നത്‌ പലര്‍ ക്കും കിട്ടിയിരിക്കും.. കിട്ടാത്തവര്‍ക്കായി..






Thursday, May 1, 2008

വിയര്‍പ്പൊഴുക്കുന്നവന്റെ ദിനം MayDay

വിയര്‍പ്പൊഴുക്കുന്നവന്റെ ദിനം (മലയാള മനോരമ ഗല്‍ഫ്‌ ഫീച്ചറില്‍ മുന്നെ പ്രസിദ്ധീകരിച്ചത് )


മെയ്‌ ഒന്ന്.. സര്‍വ്വരാജ്യതൊഴിലാളിദിനം ..അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ദിനം..അധ്വാനത്തിന്റെ മഹത്വം അറിയുന്നവര്‍ക്ക്‌, അധ്വാനിക്കുന്നവരെ ആദരിക്കുന്നവര്‍ക്ക്‌ ഒരുപക്ഷെ ഇങ്ങിനെ ഒരു പ്രത്യേകദിനത്തിന്റെ ആവശ്യകതയെപറ്റി സംശയമുണ്ടാവാന്‍ വഴിയില്ല. പക്ഷെ ഇന്ന് എല്ലാ ആചരണങ്ങളും ആഘോഷങ്ങളും കേവല ചടങ്ങുകളായി പരിണമിച്ചിരിക്കുന്നു. ആചരണങ്ങളുടെ ആത്മസത്തയെ ഹനിക്കുന്നവിധത്തില്‍ ശക്തി പ്രകടനങ്ങളായിതീരുമ്പോള്‍ ഒരുദിനാചരണംകൊണ്ട്‌ അതിന്റെ പ്രയോക്താക്കള്‍ എന്ത്‌ ഉദ്ധേശിച്ചുവോ അതിനു കടകവിരുദ്ധമായ ഉത്പന്നങ്ങളുടെ സൃഷ്ടിപ്പിന്‌ അത്‌ വഴിവെക്കുന്നു. അങ്ങിനെ സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെയും മാനസികമായ പൊരുത്തക്കേടിന്റെയും സൂചിക ഉയരുകയും ചെയ്യുന്നു. അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുകയും അനര്‍ഹര്‍ക്ക്‌ സമൂഹത്തില്‍ അംഗീകാരം കിട്ടുകയും ചെയ്യുന്ന അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും സൌകര്യപൂര്‍വ്വം മറക്കുകയും അതേസമയം അനര്‍ഹമായതിനുവേണ്ടിയാണെങ്കിലും ന്യായീകരണങ്ങള്‍ നിരത്തി ശബ്ദവും ശക്തിയും പ്രയോഗിക്കുന്നത്‌ വിരോധാഭാസമാണ്‌.

എല്ലാ മഹത്‌ വ്യക്തിത്വങ്ങളും അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിയവരും അധ്വാനിക്കുന്നവരെ മാനിക്കുകയും ചെയ്തവരായിരുന്നുവെന്ന് ചരിത്രം നമുക്ക്‌ വരച്ച്കാട്ടിത്തരുന്നു. മുന്‍കാല രാഷ്ട്രനേതാക്കളും തൊഴിലാളി നേതാക്കളുമെല്ലാം സ്വന്തം കൈകൊണ്ട്‌ അധ്വാനിച്ചിരുന്നവരായിരുന്നുവെങ്കില്‍ ആധുനിക അഭിനവ നേതാക്കളും യുവതയും ഒട്ടേറെ മാറിയിരിക്കുന്നു. മേലനങ്ങാതെ എങ്ങിനെ പോക്കറ്റ്‌ നിറക്കാനാവുമെന്നതിനെപറ്റി ഗവേഷണത്തിലാണവര്‍. പലതൊഴിലാളി നേതാക്കളും പലിശ മുതലാളിമാരും ലോട്ടറി ബിസിനസുകാരുമായി മാറിയിരിക്കുന്നു. അധ്വാനിക്കുതിന്റെ സിംഹഭാഗവും ലോട്ടറിയിലും മദ്യശാപ്പിലും നിക്ഷേപിച്ച്‌ ഒരു സുപ്രഭാതത്തില്‍ 'നമ്മള്‌ കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ' എന്ന സ്വപ്നവുമായി തളര്‍ന്നുറങ്ങുവര്‍ (വയലെല്ലാം നികത്തി കോണ്‍ ക്രീറ്റ്‌കാടുകള്‍തീര്‍ത്തതും പൈങ്കിളികള്‍ പറന്നകന്നതും തത്കാലം നമുക്ക്‌ മറക്കാം )

'അധ്വാനിക്കുവന്റെ വിയര്‍പ്പു വറ്റുന്നതിനുമുമ്പായി അവന്‌ അര്‍ഹമായ വേതനം കൊടുക്കുക' എന്ന് ലോകത്ത്‌ ആദ്യമായി കല്‍പിച്ച വിശ്വപ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ ഉത്ബോധനം ആധുനിക മുതലാളിസമൂഹത്തിന്‌ മാതൃകയാവേണ്ടതാണ്‌. അതുപോലെ തൊഴിലാളി തന്നിലര്‍പ്പിതമായ ജോലി കൃത്യമായി,തന്റെ തൊഴിലുടമയെ വഞ്ചിക്കാതെ നിര്‍വഹിച്ചിരിക്കണമെന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്‌. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ വിചിന്തനം ചെയ്യപ്പേടേണ്ടതുണ്ട്‌ പ്രസ്തുത അധ്യാപനം.ലോകത്തിനു മുന്നില്‍ ഒരു തൊഴിലാളി മുതലാളി സമത്വ സമവാക്യം പ്രഖ്യാപിച്ച പ്രവാചകരുടെ ജന്മദിനം ഉള്‍കൊള്ളു റബീഉല്‍ അവ്വല്‍ മാസത്തിലൂടെ കടന്നു പോയ ഈ അവസരത്തില്‍ നബി (സ.അ) യുടെ പ്രബോധനകാലത്ത്‌ നടന്ന ഒരു സംഭവം ഇവിടെ കുറിക്കട്ടെ . ഒരു സദസ്സില്‍ ഒരുമിച്ചു കൂടിയ നബി (സ.അ) യുടെ സഖാക്കള്‍ (അനുചരന്മാര്‍ / സ്വഹാബികള്‍ ) ഓരോരുത്തരായി വന്ന് നബി (സ.അ) യുടെ കൈപിടിച്ച്‌ അനുഗ്രഹം തേടികൊണ്ടിരുന്ന അവസരത്തില്‍ ഒരു സ്വഹാബി മാത്രം നബിയുടെ കൈപിടിക്കാന്‍ വരാതെ ഒഴിഞ്ഞുമാറിയിരിക്കുന്നത്‌ കണ്ട നബി (സ.അ) അദ്ദേഹത്തെ അരികിലേക്ക്‌ വിളിച്ചു. അല്‍പം മടിച്ച്‌ തന്റെ കൈ പ്രവാചകന്റെ കൈകളിലേക്ക്‌ നീട്ടുകയും കരം ഗ്രഹിച്ച്‌ നബി ആ അനുചരനോട്‌ ചോദിച്ചു. എന്താണ്‌ താങ്കളുടെ കൈകള്‍ ഇങ്ങിനെ പരുപരുത്തതായിരിക്കുന്നത്‌ ? സഹാബി മറുപടി പറഞ്ഞു. നബിയേ, ഞാന്‍ ഏറെ കഷ്ടപ്പെട്ട്‌ ,വിറക്‌ വെട്ടി വിറ്റുമൊക്കെയാണ്‌ എന്റെ കുടുംബത്തിനുള്ള ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്‌. എന്റെ കൈകളിലെ പരുപരുത്ത തഴമ്പുകള്‍ അങ്ങയുടെ കൈകളില്‍ തട്ടി വിഷമമുണ്ടാകാതിരിക്കാനാണ്‌ ഞാന്‍ ഒഴിഞ്ഞു നിന്നിരുന്നത്‌. ഇതുകേട്ട നബി (സ.അ) യുടെ നയനങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞു. തന്റെ അനുചരന്റെ കൈകള്‍ മറ്റു സഖാക്കള്‍ക്ക്‌ നേരേ ഉയര്‍ത്തിപ്പിടിച്ച്കൊണ്ട്‌ പറഞ്ഞു. " ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേഷിക്കുന്ന കൈകള്‍ കാണുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ഈ കൈകളിലേക്ക്‌ നോക്കുക"

തന്റെ കുടുംബത്തെ പരിപാലിക്കാന്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ മഹത്വം ഇതിലേറെ ഭംഗിയായി അവതരിപ്പിച്ചത്‌ എവിടെയും കാണാന്‍ കഴിയില്ല. ആധുനികയുവത മാതൃക കാണേണ്ടത്‌ ഇത്തരം ചരിത്രങ്ങളില്‍ നിണ്‌ . അല്ലാതെ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കൊടിപിടിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്ന, ജനജീവിതം ദുസ്സഹമാക്കുന്ന വിഭാഗത്തെയോ, തങ്ങളുടെ അനുയായികള്‍ ചെയ്ത്കൂട്ടുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും ഓശാന പാടുന്ന നേതാക്കളെയോ, പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത്‌ കൊഴുക്കുന്ന മുതലാളിമാരെയോ അല്ല.ഈ പ്രവാസ ഭൂമിയില്‍ തന്റെ യൌവ്വനവും, കുടുംബജീവിതവും ഹോമിച്ച്‌ പ്രിയപ്പെട്ടവര്‍ക്കായി വിയര്‍പ്പൊഴുക്കുന്ന ഭൂരിഭാഗം വരുന്ന ശരാശരി പ്രവാസി മലയാളികളുടെ അധ്വാനത്തിന്റെ വില മനസ്സിലാക്കുന്നവര്‍ ഒരിക്കലും തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാലികളുടെ മനസിനെ നോവിപ്പിക്കുവാന്‍ ആഗ്രഹിക്കുകയില്ല. അതു പോലെ അധ്വാനത്തിന്റെ മഹത്വമറിയുന്നവര്‍ ഒരിക്കളും നിരാശരാവേണ്ട ആവശ്യവും ഇല്ല.നമ്മളെല്ലാം അധ്വാനിക്കുന്നത്‌, കുടുംബത്തിന്റെ നന്മക്കും അതിലൂടെ തന്റെ നാടിന്റെ നന്മക്കുമാണെ തിരിച്ചറിവില്‍ , അതിലുപരി കുടുംബത്തെ പരിപാലിക്കാന്‍ അധ്വാനിക്കുന്നത്‌ സര്‍വ്വശക്തനായ ജഗന്നിയന്താവിനെ ആരാധിക്കുന്നതിന്‌ തുല്യമാണെന്ന്‌ പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ ഉള്‍കൊള്ളുന്നതിലൂടെ കൂടുതല്‍ ഊര്‍ജസ്വലരായി ജോലിചെയ്യാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.

അടിക്കുറിപ്പ് : 2008

തൊഴിലെടുക്കുന്നവനാണു കൂലി കൊടുക്കേണ്ടത്‌ അല്ലാതെ കണ്ട്‌ നില്‍ക്കുന്നവനല്ല എന്ന തിരിച്ചറിവുണ്ടാകാന്‍ 2008 വരെ ഗവേഷണം ചെയ്യേണ്ടി വന്നു എങ്കിലും ആശാവഹം തന്നെ തിരിച്ചറിവുകള്‍..

കൂട്ടിച്ചേർത്തത് :

മാറ്റങ്ങളൊന്നുമില്ലാതെ ഈ 2010 ലും ആഘോഷങ്ങൾ ഗംഭീരമാക്കുമ്പോൾ, ഒരിക്കൽ കൂടി ആശസകൾ


Related Posts with Thumbnails