Monday, March 10, 2008

ഒരു സമൂഹത്തിന്റെ പുരോഗതി !!

ഒരു സമൂഹത്തിന്റെ പുരോഗതി ആസമൂഹം അവരുടെ സ്ത്രീകളോട്‌ ഏതുവിധത്തില്‍ പെരുമാറുന്നുവെതിനെ അടിസ്ഥാനപ്പെടുത്തിയാണു കണക്കാക്കേണ്ടതെന്ന മഹത്‌ നിര്‍വചനം ഇന്നിന്റെ പീഡന കാലഘട്ടവുമായി തുലനം ചെയ്താല്‍ ആധുനിക മാനവന്റെ സംസ്കാരികഅധപതനത്തിന്റെ ആഴം നമുക്കു വ്യക്തമായി വരച്ച്കാട്ടിത്തരുന്നു.
നമമുടെ നാട്ടില്‍ നിയമങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവിമുി‍ല്ല, പക്ഷെ യഥാര്‍ത്ഥത്തിലുള്ള നിയമ പരിരക്ഷ സാധാരണക്കാരനു ലഭിക്കുന്നില്ല എന്നുള്ള നഗ്നയാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടേറേ പുരോഗമിച്ചു(?)കൊണ്ട്‌ ഇന്ന്‌ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ വിധിക്കുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങള്‍ ജനിപ്പിക്കുന്ന ന്യായവിധികളാണ്‌ പുറത്തുവന്നു കൊണ്ടിരിക്കുന്നത്‌.സ്ത്രീകള്‍ക്ക്‌ നേരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍, പീഡനമെന്ന ഒറ്റവാക്കില്‍ ഒതുക്കിയ വ്യഭിചാരങ്ങള്‍, ബലാത്സംഗം.. എല്ലാം തന്നെ നാള്‍ക്കുനാള്‍ അധികരിച്ചുവരുന്ന കാഴ്ച്ച നമ്മുടെ ചിന്തകളില്‍ യാതൊരു അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ലെങ്കില്‍ ഏതൊരു ആദര്‍ശത്തിന്റെ പേരിലാണോ നാം നിലകൊള്ളുന്നത്‌ ആ അദര്‍ശവും ആശയവും നമ്മുടെ ഹൃദയത്തില്‍നിന്നു അല്‍പാല്‍പമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.!!

മുന്‍കാലത്തെ അപേക്ഷിച്ച്‌ സ്തീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ ഒഴുകിയെത്തിയ, പൊതുരംഗങ്ങളില്‍ അവള്‍ അന്യപുരുഷന്മാരോടൊപ്പം അതിരുകളില്ലാതെ ഇടകലകലര്‍ന്നു പ്രവര്‍ത്തിക്കാനും തൊഴിലെടുക്കാനും തുടങ്ങിയ വര്‍ത്തമാന കാലത്തില്‍, ആധുനിക വസ്ത്ര ധാരണ ( അതോ വിവസ്ത്ര ധാരണ രീതിയോ ) രീതികളും, ചില നേരം കൊല്ലി വനിതാ സംഘടനകളുടെ അനാവശ്യമായ അതിലേറെ ദുരഭിമാനത്തിലധിഷ്ടിതമായ പുരുഷ വിരോധ പ്രവര്‍ത്തന രീതികളുമെല്ലാം, പരസ്പര പൂരകങ്ങളായി നിലകൊള്ളേണ്ട സ്ത്രീയും പുരുഷനും തമ്മില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കേണ്ടതിനു പകരം വെറുപ്പും പകയും വളര്‍ത്താനാണ്‌ ഏറെയും നിലകൊണ്ടതെന്നത്‌ ഒരു വസ്ഥുതയാണ്‌. സ്ത്രീകളില്‍ ചിലര്‍ ,നാണവും മാനവും മറന്നവര്‍ സിനിമകളിലും, പരസ്യങ്ങളിലും എന്തിനേറെ പൊതുനിരത്തുകളില്‍ വരെ അര്‍ദ്ധനഗ്നകളായും സൌന്ദര്യ മത്സരങ്ങളെന്നപേരിലും സിനിമാറ്റിക്ഡാന്‍സിന്റെയുമൊക്കെപേരില്‍ നടക്കുന്ന പേക്കൂത്തുകളിലും, ഏതാണ്ട്‌ പൂര്‍ണ്ണ നഗ്നകളായും യാതൊരു ഉളുപ്പുമില്ലാതെ പ്രത്യക്ഷപ്പെടുന്നതുമൊക്കെ വളര്‍ന്നു വരുന്ന യുവതയില്‍ സ്തീയെ വെറും കാഴ്ചവസ്തുവായും, ഉപഭോഗ വസ്തുവായും മാത്രം നോക്കിക്കണുവാനുള്ള മനസ്സുണ്ടാക്കുവാന്‍ ഉത്തേജക ഘടകമായി ഭവിച്ചിട്ടൂണ്ടെന്നതിലും സംശയമില്ല.മൂല്യങ്ങളുടെ നിരാസവും, കുത്തഴിഞ്ഞ ജീവിതവും, കച്ചവടവത്കരിക്കപ്പെട്ട ബന്ധങ്ങളും, മറ്റുള്ളവരെ പിന്നിലാക്കാനുള്ള അടങ്ങാത്ത ത്വരയുമെല്ലാം മനുഷ്യനെ ഏത്‌ വിധേനയും പണമുണ്ടാക്കാനും എങ്ങിനെയും സുഖലോലുപരായി ജീവിതം ആസ്വദിക്കുവാനും അവനെയും അവളെയും ഒട്ടും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ സ്നേഹക്കുരുക്കുകളില്‍ നിന്ന്‌ അണുകുടുംബത്തിന്റെ അഴിയാകുരുക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ടവരില്‍ ചിലരൊക്കെ സ്വയം ചിതയൊരുക്കി എരിഞ്ഞടങ്ങുതെല്ലാംതന്നെ ഈയൊരു മാറ്റത്തിന്റെ പ്രതിഫലനമത്രെ !

യുവതലമുറയെ അധാര്‍മ്മിക പാതയിലേക്കു വലിച്ചിഴക്കാനുതകുന്നരീതിയിലുള്ള പരിപാടികളാണ്‌ ദൃശ്യ--ശ്രാവ്യ മാധ്യമങ്ങള്‍ ഇന്ന്‌ രാപകല്‍ ഭേതമന്യേ വിളമ്പികൊണ്ടിരിക്കുത്‌. ലോകം ശാസ്ത്രീയ സാങ്കേതിക രംഗത്ത്‌ വിസ്ഫോടനകരമായ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യനെ വീണ്ടും അന്തവിശ്വാസത്തിന്റെയും, അനാചാരത്തിന്റെയും തടവറയിലേക്ക്‌ തിരികെവിളിക്കുന്ന സിനിമകളും, സീരിയലുകളും, വാലന്റൈന്‍ ദിനാഘോഷം പോലെയുള്ള അടിസ്ഥാന രഹിതമായ ആചരണങ്ങളിലൂടെയുള്ളാ തെറ്റായ സന്ദേശങ്ങളുമാണാമാണ്‌ ദൃശ്യ -ശ്രാവ്യ മാദ്ധ്യമങ്ങള്‍ യുവതക്ക്‌ നല്‍കുന്നത്‌.

നാം തലമുറകളിലൂടെ നേടിയെടുത്തു എന്ന്‌ അഹന്ത നടിക്കുന്ന സാമ്പത്തിക നേട്ടങ്ങളോ, സാംസ്കാരിക -വിദ്യഭ്യാസ ഉന്നമനമോ, ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ അതിപ്രസരമോ / അധിനിവേശമോ ഒന്നും തന്നെ മനുഷ്യനെ നേര്‍വഴിക്കു നയിക്കാനോ അവന്റെ നിഷ്ഠൂര കൃത്യങ്ങള്‍ക്ക്‌ കുറവ്‌ വരുത്തുവാനോ ഉപയുക്തമായില്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ്‌ വര്‍ത്തമാനകാല മാനവചെയ്തികള്‍.ഇവിടെ ഹൈന്ദവനൂം, മുസല്‍മാനും, കൃസ്ത്യാനിയും, പാര്‍സിയും, സിക്കുകാരനും, മതമില്ലാത്തവനും എല്ലാം ഒരുപോലെ അവരുടെ ആദര്‍ശമനുസരിച്ച്‌ ജീവിക്കാന്‍ നമ്മുടെ ഭരണഘടന സ്വാതന്തൃം നല്‍കുന്നു. പക്ഷെ ലിഖിതമാക്കപ്പെട്ട ഭരണഘടന തിരസ്കരിച്ചുകൊണ്ട്‌ ചില മാഫിയസംഘങ്ങളുടെ അലിഖിത ഭരണഘടന സമൂഹത്തില്‍ അഴിഞ്ഞാടുകയാണിന്ന്‌.

എല്ലാ വൈജാത്യങ്ങളും മറന്ന്‌ മനുഷ്യസ്നേഹികള്‍ ഇത്തരം എല്ലാ പ്രവണതകള്‍ക്കെതിരെയും കൈകോര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കയണ്‌. 'അവസാനകാലത്ത്‌ ഭൂമുഖത്ത്നിന്ന്‌ കരുണ എന്ന വികാരം എടുത്തുമാറ്റപ്പെടുമെന്ന് മഹത്‌ വചനം അക്ഷരാര്‍ത്ഥത്തില്‍ കണ്മുന്നില്‍ പുലരുന്നതുകാണുമ്പോഴും നിസ്സംഗരായിരിക്കാനുള്ള കരളുറപ്പുള്ളവരായി മാറിയിരിക്കുന്നു നാം
.അയല്‍വാസികള്‍ പരസ്പരം കൊലവിളിനടത്തുന്നു. പിതാവ്‌ മകനെയും മകന്‍ പിതാവിനെയും കൊല്ലുന്നു. മതൃത്വം മകളെ വിലക്കുകൊടുക്കുന്നു. സ്വന്തം ജനയിതാവിന്റെ ഭീജം പേറാന്‍ വിധിക്കപ്പെട്ട അബലകള്‍... ഇതെല്ലാം തെ‍ ഒരു പരിഷ്കൃത (?) സമൂഹത്തിലാണെ-ന്നോര്‍ക്കുമ്പൊള്‍ എവിടെയാണു പരിഷ്കര്‍ത്താക്കള്‍ക്ക്‌ തെറ്റുപറ്റിയെന്നത്‌ അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു.

ഇവിടെയാണു മൂല്യച്യുതിയുടെ ആഴവും മൂല്യനിരാസത്തിന്റെ പരപ്പും ഒരു സമൂഹത്തിനേല്‍പിച്ചിരിക്കുന്ന മുറിവു നാം കാണുന്നത്‌പരിഷ്കൃതരെന്ന്്‌ അഹന്ത നടിക്കുന്ന നമ്മള്‍ ഇരുണ്ട യുഗമെന്ന്്‌ ആക്ഷേപിക്കുന്ന കാലഘട്ടത്തിലെ ജീവിതരീതികളും അന്ന്‌ മനുഷ്യര്‍ കൈകൊണ്ടിരുന്ന നടപടികളുമെല്ലാം വര്‍ത്തമാനകാല സംഭവവികാസങ്ങളുമായി തുലനം ചെയ്താല്‍ ലഭിക്കുന്ന ഉത്തരം നമ്മെ അമ്പരപ്പിക്കുന്നില്ലെങ്കില്‍ നമ്മുടെ കണക്കുകൂടലുകള്‍ക്ക്‌ എവിടെയോ പിഴവ്‌ പറ്റിയിരിക്കുന്നു എന്ന്്‌ വേണം മനസിലാക്കാന്‍. തിന്മകളെ ലളിതവത്കരിച്ച്‌ അനുവദനീയവും പിന്നീടത്‌ ആവശ്യവുമാക്കിതീര്‍ക്കാന്‍ ചില കൈകളിവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ശക്തികള്‍ക്ക്‌ ചങ്ങലയിടേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്‌.

ആധുനിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ നാം ആത്മീയ വിദ്യഭ്യാസത്തിനും പരിഗണന നല്‍കികൊണ്ടിരിക്കുന്നുവെത്‌ ആശാവഹം തന്നെ. പക്ഷെ ഇന്ന്‌ അക്രമത്തിന്റെയും അഴിഞ്ഞാട്ടങ്ങളുടെയും വാര്‍ത്തകളില്‍ ആത്മീയ ആചാര്യന്‍മാരും ഭരണചക്രം തിരിക്കുന്നവരും എല്ലാം മുന്‍നിരയില്‍ വരുന്നത്‌ എന്തുകൊണ്ടാണെ്‌ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌. അവിടെയാണ്‌ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ക്ക്‌ ഏറെ പ്രവര്‍ത്തിക്കാനുള്ളത്‌. ഇവിടെ ഉദ്ധേശിക്കുത്‌ തീര്‍ച്ചയായും നിരന്തര ബോധവത്കരണത്തിന്റെ ആവശ്യകതയെപറ്റിയാണ്‌.
സമൂഹമെന്നാല്‍ വ്യക്തികളുടെ കൂട്ടമാണ്‌ അഥവാ കുടുംബങ്ങളുടെ കൂട്ടമാണ്‌. അപ്പോള്‍ നല്ല സമൂഹമൊല്‍ നല്ല കുടുംബങ്ങളുമാണ്‌. നല്ല വ്യക്തിത്വങ്ങളുടെ സൃഷ്ടിപ്പിന്‌ നല്ല കുടുംബാന്തരീക്ഷം ഉണ്ടാവണം. അവിടെയാണ്‌ ഒരു വ്യക്തിയുടെ പ്രഥമ വിദ്യാലയമായ മാതാവെന്ന സ്ത്രീയുടെ ഭാഗം, കടമ ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെടേണ്ടത്‌. കടമകള്‍ മറന്ന്‌ നാ(കാ)ടിളക്കി നടക്കുന്നതിലൂടെ സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തുന്ന ആധുനിക സൊസൈറ്റി ലേഡികള്‍ക്ക്‌ ഒരു സമൂഹത്തില്‍ നിന്ന്‌ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിച്ചില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല .

പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!



14 comments:

ബഷീർ said...

ഒരു സമൂഹത്തിന്റെ പുരോഗതി ആസമൂഹം അവരുടെ സ്ത്രീകളോട്‌ ഏതുവിധത്തില്‍ പെരുമാറുന്നുവെതിനെ അടിസ്ഥാനപ്പെടുത്തിയാണു കണക്കാക്കേണ്ടതെന്ന മഹത്‌ നിര്‍വചനം ഇന്നിന്റെ പീഡന കാലഘട്ടവുമായി തുലനം ചെയ്താല്‍ ആധുനിക മാനവന്റെ സംസ്കാരികഅധപതനത്തിന്റെ ആഴം നമുക്കു വ്യക്തമായി വരച്ച്കാട്ടിത്തരുന്നു

ശ്രീ said...

"സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!!"

കാര്യമാത്രാ പ്രസക്തമായ ലേഖനം.

ബഷീർ said...

കാര്യമാത്ര പസക്തിയോടെ വിലയിരുത്തി അഭിപ്രായം അറിയച്ചതില്‍ നന്ദിയും അഭിപ്രായ ഐക്യത്തില്‍ സന്തോഷവും അറിയിക്കുന്നു. ശ്രീ..

siva // ശിവ said...

This is a great post. Thanks a lot for this.

With love,
siva.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്നത്തെ സമൂഹത്തിന്റെ ചട്ടകൂടുകള്‍ക്കപ്പുറം നമുക്ക് എത്തേണ്ടിയിരിയ്ക്കുന്നൂ
മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊ

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഉപപോഗസംസ്ക്കാരം തലക്ക്‌ പിടിച്ച ആള്‍കൂട്ടങ്ങള്‍ ഇന്ന് മുതലാളിത്തത്തിന്റെ നീരാളികൈകളിലെ വെറും ഇരകളായി ആപതിച്ചിരിക്കുന്നു എന്നും അതെത്രമാത്രം തരം താഴ്‌ന്ന് നമ്മളുടെ സംസ്ക്കാരീകചിഹ്നങ്ങളെ മാനഭംഗപ്പെടുത്തികൊണ്ടിരിക്കുന്നു വെന്നും തുറന്നു കാട്ടുന്ന ഈ കുറിപ്പ്‌ നഷ്ടപ്പെടുന്ന നന്മകളെ തിരിച്ചുപിടിക്കാനുള്ള പോരട്ട മനസ്സിനെ വെളിപ്പൊടുത്തുനുണ്ട്‌.

മനുഷ്യന്‍ മ്രഗത്തെക്കാള്‍ അധ:പതിച്ചു കൊണ്ട്‌ ചുറ്റും നടത്തുന്ന പേക്കുത്തുകള്‍ ക്കെതിരെയുള്ള ഈ മുഖമടച്ചുള്ള പ്രഹരത്തിന്റെ ധാര്‍മ്മീക പടഹധ്വനികളുയര്‍ത്തുന്ന ചേദ്യങ്ങളെ നാം അവഗണിക്കുന്നുവെങ്കില്‍ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ നമ്മെ തന്നെയായിരിക്കും എന്നേര്‍മ്മപ്പെടുത്തുനുണ്ട്‌ ഈ വരികള്‍.

അതെ തീര്‍ച്ചയായും ചുറ്റുപാടിലെയ്ക്ക്‌ തുറന്നു വെച്ച കണ്ണുകളിലൂടെ സമൂഹത്തിന്റെ അപചയ തേരോട്ടങ്ങളിലെയ്ക്ക്‌ മുന്നറിയിപ്പിന്റെ പ്രവാചക ശബ്ദത്തില്‍ ബഷീര്‍ക്ക വിളിച്ചു പറയുന്ന പലസത്യങ്ങളും നമ്മെ പൊള്ളിക്കേണ്ടതുണ്ട്‌.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by a blog administrator.
ബഷീർ said...

>>ശിവാ..
താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി..

>>സജി,
സമൂഹത്തിന്റെ ചട്ടക്കൂട്‌ ഏത്‌ തരത്തിലാണെന്ന് നിര്‍വചിക്കുന്നതനുസരിച്ചിരിക്കും കാര്യങ്ങള്‍..
നല്ല ചട്ടങ്ങള്‍ ഉള്ള ചട്ടകൂടാണെങ്കില്‍ ഭേതിക്കരുത്‌..
മനുഷ്യമനസ്സ്‌ അത്‌ ഉത്തരം കിട്ടാത്ത സമസ്യയാണെന്നല്ലോ.. പക്ഷെ അതിന്റെ ഉത്തരത്തിനായി നാം അന്വേഷണം തുടരുക തന്നെ...

>>ശെരീഖ്‌ .. വിശാലമായി അഭിപ്രായമെഴുതിയതില്‍ സന്തോഷം..
പിന്നെ.. എന്നെയങ്ങനെ നീ പുകഴ്ത്തല്ലെ.. " മുന്നറിയിപ്പിന്റെ പ്രവാചക ശബ്ദത്തില്‍ " എന്നത്‌ ഒഴിവാക്കാമായിരുന്നു.. അത്‌ സാധാരണക്കാരായ നമുക്ക്‌ യോജിച്ചതല്ല..

Unknown said...

It is evident that Mappilas had moved ahead in the past along with the changes in the educational trends of international Muslim community, but with adjustments and accommodations needed in the cultural atmosphere they lived in. An analysis of their pre-20th century history shows that they had developed three kinds of educational systems to impart education at primary, higher and mass levels. Othupallies, better translated as Maktabs or writing schools, served as the schools of primary education teaching the children all the preliminary knowledge about Islam that is compulsory for every individual to know, with a special emphasis on Qur’an recitation. ‘Palli Darses’ or mosque-colleges served as knowledge centres producing religious scholars who could lead the community, teach its next generation and maintain the intellectual tradition intact. ‘Palli’ is the local word for Muslim mosques and Christian Churches, whereas Dars comes from one of the Arabic word for teaching and learning.

ബഷീർ said...

Mr. Sagheer Pandarathil,
Thank you very much for your creative reply..

Rose Bastin said...
This comment has been removed by the author.
Rose Bastin said...

ചുറ്റുപാടുകളിലേക്കു തുറന്നു വച്ച കണ്ണുകൾ! സമൂഹ നന്മ ലക്ഷ്യം വെക്കുന്ന ചിന്തകൾ! ചുറ്റുപാടും നടമാടുന്ന മൂല്ല്യ ച്യുതിയെ കണ്ടെത്താനും വിമർശിക്കാനുമുള്ള കഴിവ്!! വളരെ നന്നായിരിക്കുന്നു ബഷീർ! 'സമൂഹത്തിന്റെ പുരോഗതിക്കും', ഫെമിനിസത്തിനും ഒരേ കാഴ്ചപ്പാട്! നല്ലകുടുംബം നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു എന്ന സത്യം അധികമാർക്കും അറിയാഞ്ഞിട്ടാണൊ മറക്കാൻ ശ്രമിക്കുന്നതാണൊ എന്തൊ. കുടുംബ വ്യവസ്തയെ തകർക്കാനുള്ള ശ്രമങ്ങളാണ് എല്ലായിടത്തും നടക്കുന്നത്... അനുമോദനങ്ങൾ ഒരിക്കൽ കൂടി!

ബഷീർ said...

>Rose Bastin

ചേച്ചി പറഞ്ഞത്‌ പോലെ കുടുംബ ബന്ധങ്ങളുടെ ഉന്മൂലനം..കുടുംഹവ്യവസ്ഥയുടെ തകര്‍ച്ച .ഇതൊക്കെ ആഗ്രഹിക്കുന്ന ചില കറുത്ത ശക്തികളല്ലേ . പരസ്പരം പോരടിപ്പിക്കാന്‍ ശ്രമിയ്ക്കുന്നതെന്ന് തോന്നിപ്പോവുന്നു. സ്നേഹം കൊണ്ട്‌ കീഴ്പ്പെടുത്താന്‍ പറ്റാത്തതൊന്നുമില്ലീ ലോകത്തെന്നാണെനിക്കു തോന്നുന്നത്‌. പക്ഷെ നമ്മുടെ മനസ്സില്‍ സ്നേഹത്തിനു പകരം വിദ്വേഷത്തിന്റെ വിത്തുകള്‍ പാകിയിരിക്കുകയല്ലേ.. അത്‌ തളിര്‍ക്കാതെ കരിച്ചു കളയാന്‍ സഹനവു ക്ഷമയും കൊണ്ട്‌ നേരിടാം ..

ചേച്ചി ,ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ വൈജാത്യങ്ങളും മറന്ന്‌ മനുഷ്യസ്നേഹികള്‍ ഇത്തരം എല്ലാ പ്രവണതകള്‍ക്കെതിരെയും കൈകോര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കയണ്‌.

Related Posts with Thumbnails