Tuesday, February 12, 2008

വാലും തലയുമില്ലാത്ത വാലന്റൈന്‍ ഡേ

കുടുംബ ബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിക്കുന്ന, സ്നേഹവും സൌഹ്യദവും കമ്പോളച്ചരക്കുകളായി തരം താഴുകയും ചെയ്ത സൈബര്‍ യുഗത്തില്‍ മാംസക്കച്ചവടത്തിനു മാന്യതയുടെ പരിവേഷം പുതപ്പിക്കുന്ന ആധുനികന്‍ മാനവ സമൂഹത്തിനു അന്യമായിരുന്ന പല ജാതി ആഭാസത്തരങ്ങളും പല പേരുകളിലായി ആഘോഷിപ്പിക്കാന്‍ വര്‍ഷത്തിന്റെ 365 ദിവസങ്ങളും കാര്‍ന്നെടുത്തിരിക്കുന്നു.

കൌമാര ചാപല്യങ്ങളെ മുതലെടുത്ത്‌ എല്ലാ അതിര്‍ വരമ്പുകളും ഭേതിച്ച്‌ അരങ്ങു തകര്‍ക്കുന്ന വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വള്‍ഗറസ്‌ ഡേ ആയി മാറുകയാണ്‌. സമൂഹത്തില്‍ സ്വാധീനമുള്ള ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ എല്ലാ വ്യത്തികേടുകള്‍ക്കും കുടപിടിക്കുകയും കൂട്ടുകൂടി വളരുന്ന തലമുറയുടെ വഴിപിഴക്കലിനു വഴിയായി വര്‍ത്തിക്കുകയും ചെയ്യുന്നു.

ലോകത്തെങ്ങും അശാന്തിയുടെ കരിനിഴലില്‍ നിരപരാധികളുടെ നിണമൊഴുകുമ്പോള്‍ രണ്ടു തുള്ളി കണ്ണുനീര്‍ കാഴ്ച വെക്കാന്‍ , മര്‍ദ്ദിദരുടെയും പീഡിതരുടെയും വിലാപം കേള്‍ക്കാന്‍ ഒരു ദിനാചരണം ഉണ്ടായാല്‍ അത്‌ സ്പോണ്‍സര്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടാവുമോ ? തിന്നും കുടിച്ചും മദിച്ചു നടക്കുന്ന ഒരു ജനത അവര്‍ പടച്ചു വിടുന്ന ചില കാല്‍പനികതയ്ക്ക്‌ ചരിത്രാവിഷ്കാരം നല്‍കി അസാംസ്കാരികത വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം ആചാരങ്ങള്‍ക്ക്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നൊന്നും അന്വഷിക്കാന്‍ ആരും മിനക്കെടാറില്ല.

മലവെള്ളപ്പച്ചിലില്‍ ദിശ യറിയാതെ ഒഴുകുന്ന പൊങ്ങു തടിപോലെ യുവത്വം ഒഴുകുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുയയാണ്‌ സാസ്കാരിക നായകന്മാര്‍ . ഏതൊരു ആഘോഷമാകട്ടെ ആചാരമാകട്ടെ അത്‌ ഒരു സന്ദേശം സമൂഹത്തിനു നല്‍കാനുതകുന്നതാകണം . വാലും തലയുമില്ലാത്ത വലന്റൈന്‍ ആഘോഷം സമൂഹത്തിനു നല്‍കുന്നത്‌ തെറ്റായ സന്ദേശമല്ലാതെയില്ല. ഇവിടെ പ്രവാസ ഭൂമിയില്‍ രക്തം വിയര്‍പ്പാക്കി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട്‌ എസ്‌.എം.എസ്‌ അയച്ചും മറ്റും ഇത്തരം അനാചാരങ്ങള്‍ക്ക്‌ ചൂട്ടു പിടിക്കുന്ന ദ്യശ്യ ശ്രാവ്യ മാധ്യമങ്ങളുടെ തട്ടിപ്പുകള്‍ക്ക്‌ വളവും വെള്ളവും നല്‍കുന്ന മലയാളികള്‍ ഒരു വിചിന്തനത്തിനു തയ്യാറാവണം. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്‌ സ്നേഹവും സൌഹ്യദവുമല്ല മറിച്ച്‌ കാപട്യവും കാമവും ആണ്‌

`ഒരു മഹത്തായ പാരമ്പര്യം (?)അവകാശപ്പെട്ട്‌ അഭിമാനം കൊള്ളുന്ന നാം പാശ്ചാത്യന്റെ വൈക്യതങ്ങള്‍ക്ക്‌ സ്പോണ്‍സറായി വര്‍ത്തിക്കണോ ? നമുക്ക്‌ സ്നേഹിക്കന്‍ ഒരു ദിനം വേണോ ? അതോ ഒരു ദിനം മതിയോ നമുക്ക്‌ സ്നേഹിക്കാന്‍ ?

ഇനി നിങ്ങൾ ചെയ്യേണ്ടത്. എസ്.എം. എസ്. അയക്കുകയാണ്. വേഗമാകട്ടെ. യോജിച്ചും വിയോജിച്ചും ഇത് രണ്ടുമല്ലാതെയും ആവാം. .. ഞങ്ങൾക്ക് കിട്ടേണ്ടത് എസ്.എം.എസ്. മാത്രം.. ജീവിച്ചു പോയ്ക്കോട്ടേ.. !!



Wednesday, February 6, 2008

ടിപ്പു സുല്‍ത്താനും ചുരി/ടി ദാറും

പണ്ട്‌ ..എന്നാല്‍ വളര പണ്ടല്ലാത്ത ഒരു നാളില്‍ നമ്മുടെ സാംസ്കാരിക കേരളത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക്‌ മാറു മറക്കാന്‍ അവകാശമില്ലായിരുന്നു. തമ്പ്രാക്കന്മാര്‍ക്ക്‌ ആസ്വദിക്കാനുള്ള വകകളായി അങ്ങിനെ നടന്നോളണം.. കുഞ്ഞമ്പ്രാക്കളും വല്ല്യമ്പ്രാക്കളും ഭേഷായി ഈ വക്‌ ഭോഷ്ക്കുകളുമായി സുഭിക്ഷമായി കഴിഞ്ഞു കൂടിയതിനിടയക്കാണു നമ്മുടെ സാക്ഷാല്‍ ടിപ്പു സുല്‍ത്താന്റെ വാള്‍ തമ്പ്രാക്കന്മാര്‍ക്ക്‌ നേരെ വരുന്നത്‌.. മര്യാദയ്ക്ക്‌ കെട്ടിവെച്ച്‌ /മൂടിവെച്ച്‌ നടന്നോളണം . അതിനു അനുവദിക്കാത്ത തമ്പ്രാക്കന്മാര്‍ക്ക്‌ അത്താഴം നമ്മുടെ അന്തപ്പുരത്തില്‍ ..ഉത്തരവ്‌ മാനിക്കതെ തുറന്നിടുന്നവളുടെത്‌ അരിഞ്ഞു കളയുകയും ചെയ്യും.. സുല്‍ത്താന്‍ ഒരു ചടങ്ങു തന്നെ സംഘടിപ്പിച്ചു.. ഒരു ബോധ വത്കരണ സദസ്സ്‌ ..ഒപ്പം മാറു മറക്കാന്‍ കുപ്പായത്തുണിയും ( ചേല) വിതരണം ചെയ്തു.. തമ്പ്രക്കന്മാരുടെ കണി നഷ്ടം.. വല്ലപ്പോഴുമൊരിക്കല്‍ കുളിക്കുന്നവര്‍ക്ക്‌ വരുന്ന ഒരു തരം ചൊറിച്ചൊലൊക്കെ ഉണ്ടായത്രെ ആദ്യമായി ചേല ചുറ്റിയപ്പോള്‍ ..പിന്നെ അതൊരു ശീലമായി.. ടിപ്പു സുല്‍ത്താന്‍ ചേല വിതരണം ചെയ്ത ആ സ്ഥലത്തിനാണു ഇന്ന് ചേലക്കര ( ത്യശ്ശൂര്‍ ജില്ലയില്‍ ) എന്ന് അറിയപ്പെടുന്നത്‌ എന്ന് പറയുന്നു. പില്‍ക്കാലത്ത്‌ ആ ചൊറിച്ചില്‍ കൂടി കൂടി വന്ന് ചില നാരികളോക്കെ ചേലയുടെ നീളവും വീതിയും കുറച്ച കുറച്ച്‌ വെറും ചാലു പോലെയാക്കി ഒരു പരുവത്തിലാക്കി.. സാരി എന്ന ചേല നാരികള്‍ നാനൂറു വിധത്തില്‍ ചുറ്റുന്നു. ചിലര്‍ ശരീരം മറക്കുന്ന വിധത്തില്‍ ചിലര്‍ ..അത്യാവശ്യം പുറമ്പോക്ക്‌ സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാരിയെ ഉപയോഗിക്കുന്നു.. അങ്ങിനെ പുറമ്പോക്ക്‌ പ്രദര്‍ശിപ്പിക്കുന്ന വിഭാഗത്തില്‍ നമ്മുടെ ലേഡീ റ്റീച്ചറന്മാര്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത്‌ പ്രദര്‍ശിക്കപ്പെടുന്നത്‌ പോലെ തന്നെ ഒരു "നഗ്ന"സത്യം .. !! മുതിര്‍ന്ന ക്ലാസുകളിലെ പിള്ളേരുടെ കമന്റുകളും അതു പോലെയുള്ള മറ്റ്‌ ചില കാര്യങ്ങളുമെല്ലാം ചില പ്രൈവറ്റ്‌‌ സ്കൂളുകളില്‍ റ്റീച്ചേഴ്സിനു ( മാഷന്മാര്‍ക്കും ) ഓവര്‍ക്കോട്ട്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു ഇതിനു മുന്നെതന്നെ.. സാരിയേക്കാള്‍ കുറച്ച്‌ കൂടി നല്ലത്‌ (മാന്യമായ രീതിയിലാണെങ്കില്‍.. ) ചുരിദാര്‍ അല്ലെങ്കില്‍ ചുടിദാര്‍ ആണെന്ന് തോന്നിയത്‌
കൊണ്ടാണോ എന്നറിയില്ല.. ചുരിദാര്‍ ധരിച്ച്‌ പഠിപ്പിക്കാന്‍ വരാന്‍ അനുവാദം വേണ്ടപ്പെട്ടവര്‍ വിലക്കിയില്ല എന്നത്‌ നല്ല കാര്യം തന്നെ..

റ്റീച്ചറന്മാര്‍ക്ക്‌ ഈ ചുരിദാര്‍ പ്രേമം .. സാരിയേക്കാള്‍ കുറച്ച്‌ കൂടി നല്ല വസ്ത്രവും സൌകര്യവും ( ഇന്നത്തെ സാഹചര്യത്തില്‍ പീഢിപ്പിക്കാന്‍ വരുന്നവനിട്ട്‌ കാലു പൊക്കി കിക്കാനും അറ്റ്ലീസ്റ്റ്‌ ഓടാനെങ്കിലും സൌകര്യം ) ഇതാണെന്നു തോന്നിയിട്ടോ ?
( അതോ.. ഏത്‌ കോളേജിലാ പഠിക്കുന്നത്‌ എന്ന പരസ്യത്തിന്റെ വലയില്‍ അകപ്പെട്ടോ ? )

Related Posts with Thumbnails